ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ കുതിപ്പ്. രണ്ടാം ദിനം നടന്ന പത്തുഫൈനലുകളിൽ നാല് എണ്ണത്തിൽ ഇന്ത്യ സ്വർണ്ണം നേടി. മലയാളികളായ മുഹമ്മദ് അനസ് 400മീറ്ററിലും, പി.യു ചിത്ര 1500മീറ്ററിലും ഒന്നാമതെത്തി.
നിർത്താതെ പെയ്ത മഴയിലും ആവേശം അണഞ്ഞില്ല. ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഇന്ത്യ മെഡൽ കൊയ്ത്തു തുടർന്നു. മുഹമ്മദ് അനസിലൂടെയാണ് രണ്ടാം ദിനം മെഡൽവേട്ട തുടങ്ങിയത്. 400മീറ്റർ ഫൈനലിൽ കാര്യമായ വെല്ലുവിളി ഏറ്റുവാങ്ങാതെ സ്വര്ണത്തിലേക്ക്
മുന്നേറ്റത്തിന് മഴ വില്ലനായെങ്കിലും സ്വർണ്ണനേട്ടത്തിൽ അനസിന് അഭിമാനം. ഇന്ത്യയുടെ തന്നെ ആരോക്യ രാജീവ് ഇതേയിനത്തിൽ വെള്ളിനേടി. പിന്നാലെ 400മീറ്ററിൽ എസ് നിർമലക്കും സ്വർണനേട്ടം. സീനിയർ മീറ്റിൽ ആദ്യമായിറങ്ങിയ മലയാളി ജിസ്ന മാത്യുവിന് വെങ്കലം.
നാനൂറു മീറ്ററിലെ മെഡൽ നേട്ടത്തിന്റെ തനിയാവർത്തനമായിരുന്നു 1500മീറ്ററിലും. പുരുഷ വിഭാഗത്തിൽ അജയ് കുമാർ സരോജിനും, മലയാളി പി.യു ചിത്രക്കും സ്വര്ണത്തിളക്കം. എതിരാളിയെന്നു വിശേഷിപ്പിച്ച ചൈനയെ ഏറെദൂരം പിന്നിലാക്കിയാണ് ചിത്രയുടെ സുവർണനേട്ടം.
അവസാനയിനമായ നൂറു മീറ്ററിൽ ദ്യുതിചന്ദിന് വെങ്കലം. ഇതോടെ 6സ്വർണ്ണവും 3വെള്ളിയും 6 വെങ്കലവുമായി ഇന്ത്യ, ഇതര രാജ്യങ്ങളെക്കാൾ ബഹുദൂരം മുന്നിലെത്തി.