ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലെ ചൈനീസ് ആധിപത്യം മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാംപ്. ലോകചാംപ്യൻഷിപ്പിനായുള്ള തയ്യാറെടുപ്പിൽ മുൻനിര താരങ്ങളെ ഒഴിവാക്കിയുള്ള ചൈനയുടെ വരവ് പരമാവധി മുതലെടുക്കാനാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് എന്നാൽ ചൈനീസ് ആധിപത്യം എന്ന് വേണമെങ്കിൽ പര്യായമാക്കാം. ജപ്പാനും ഇന്ത്യയും അടക്കം വെല്ലുവിളികൾ ധാരാളമുണ്ടായെങ്കിലും ചൈനയുടെ കുതിപ്പിന് പലപ്പോഴും തടയിടാനായിട്ടില്ല. 22ആമത് പോരാട്ടത്തിലും ചൈന തന്നെയാണ് ഇതരരാജ്യങ്ങളുടെ മുഖ്യപോരാളി. എന്നാൽ മുൻനിര താരങ്ങളെ മാറ്റിനിർത്തിയുള്ള ചൈനയുടെ ഇത്തവണത്തെ വരവിൽ കൂടുതൽ പ്രതീക്ഷ വയ്ക്കുന്നത് ഇന്ത്യയാണ്.
ലോകചാംപ്യൻഷിപ്പിനായുള്ള തയ്യാറെടുക്കുന്ന കാരണത്താലാണ് ചൈന അവരുടെ മികച്ച മത്സരാർത്ഥികളെ ഇന്ത്യയിലേക്ക് അയക്കഞ്ഞത്. പക്ഷെ, ബി ടീമെന്നു വിശേഷിപ്പിക്കാവുന്ന താരങ്ങളിലും അവർ വിശ്വാസമർപ്പിക്കുന്നുണ്ട്. അതേസമയം, ഈ അവസരം പരമാവധി മുതലാക്കാൻ ആവുമെന്നണ് ഇന്ത്യൻ ക്യാമ്പിന്റെ വിശ്വാസം.
1989ൽ ന്യു ഡൽഹിയിൽ നടന്ന ചാംപ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തു എത്തിയതാണ് ഇന്ത്യയുടെ ഇക്കാലമത്രയുമുള്ള മികച്ച പ്രകടനം