ആന്റിഗ്‌വാ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ 93 റൺസിന് തകർത്തു. 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 38 ഓവറിൽ 158 റൺസിന് പുറത്തായി. 78 റൺസെടുത്ത ധോണിയാണ് മാന്‍ ഓഫ് ദ മാച്ച്. പിടിച്ചു കെട്ടാൻ തുനിഞ്ഞവരെ എറിഞ്ഞു വീഴ്ത്തി ടീം ഇന്ത്യ. ബാറ്റിങ് ദുഷ്കരമായിരുന്ന പിച്ചിൽ പ്രതിരോധിക്കാനുള്ള ഹോപ്പ്പ് സഹോദരന്മാർടെ ശ്രമത്തിനു ഹർദിക് പാണ്ടയ അവസാനമിട്ടു.
ജെയ്സൺ മുഹമ്മദും റോവ്മാൻ പവെലും ആതിധേയർക്കു വീണ്ടും പ്രതീക്ഷ പകർന്നു. 40 റൺസ് എടുത്ത ജെയ്സനെയും 30 റൺസ് എടുത്ത പവലിനേയും പുറത്താക്കാനുള്ള നിയോഗം കുൽദീപിന്. കുൽദീപിനൊപ്പം ആശ്വിനും 3 വിക്കറ്റ് പിഴുത്തോടെ വിൻഡീസിന്റെ കടപുഴകി.
ആദ്യം ബാറ്റ് എടുത്ത ഇൻഡ്യക് ധവാൻറെയും കോഹ്ലിയുടെയും വിക്കറ്റുകൾ അതിവേഗം നഷ്ടപ്പെട്ടു. ഈർപ്പം നിലനിന്ന പിച്ചിൽ ബാറ്റിംഗ് കടുകട്ടിയായി. എന്നാൽ ഉജ്വല ഫോമിൽ ആയിരുന്നു രഹാനെ. ആദ്യം യുവിയും പിന്നീട് ധോണിയും രഹാനയെ കൂട്ട് പിടിച്ചു. 43ആം ഓവറിൽ 4നു 170 ആയിരുന്ന ഇന്ത്യ
പക്ഷെ കടപ്പെട്ടിരിക്കുന്നത് ധോണിയോടാണ്. 26 പന്തിൽ നിന്ന് 40 അടിച്ച് കേദാറും ഒപ്പം കൂടി 46 പന്തിൽ 81 റൺസ് ചേർത്ത ഈ കൂട്ടുകെട്ടാണ് കളിയിൽ നിര്ണായകമായതും.