കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളിലെ ആദ്യസെമി പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെതിരെ ചിെലക്ക് ഉജ്വലവിജയം. പോര്‍ച്ചുഗലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 ന് പരാജയപ്പെടുത്തിയാണ് ചിലെയുടെ ഫൈനല്‍ പ്രവേശം
ക്ലോഡിയോ ബ്രാവോയെന്ന എന്ന ഗോൾ കീപ്പറുടെ ചോരാത്ത കൈകൾ പറങ്കി പടയുടെ വിധിയെഴുതി. കാലു കൊണ്ട് മാത്രമല്ല ബുദ്ധിയും കളിക്കളത്തിൽ നിർണായകം ആവുമെന്ന് ഓർമിപ്പിച്ച ഷൂട്ട് ഔട്ട് നിമിഷങ്ങൾ. അർതുറോ വിദാൽ ആദ്യമായി ലക്ഷ്യം കണ്ടപ്പോൾ റിക്കാർഡോ. ബ്രാവോയുടെ മികവിന് മുന്നില്‍ തല കുനിച്ചു.
ആരാൻഗ്വിസ് ചിലെയുടെ നേട്ടം രണ്ടാക്കിയപ്പോൾ മൗടിഞ്ഞോയ്ക്കും പിഴച്ചു. അലക്സി സാഞ്ചസ് ലാറ്റിൻ അമേരിക്കൻ സംഘത്തെ വീണ്ടും ആവേശം കൊള്ളിച്ചപ്പോൾ ബ്രാവോയ്ക്കു മുന്നിൽ നാനിക്കും കണക്കു തെറ്റി. അതോടെ ചിലെ ഫൈനലിലേക്ക്
സൂപ്പർ താരം റൊണാൾഡോയെ ചിലെ എട്ടു നിലയിൽ പൂട്ടിയതോടെ ഗോൾ രഹിതം ആയി രണ്ടു പകുതികളും. അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ചിലെ ആയിരുന്നു മുൻ പന്തിയിൽ. എന്നാൽ ചാംപ്യന്മാരുടെ പോരാട്ടത്തില്‍ എക്സ്ട്രാ ടൈമും ഷൂട്ട് ഔട്ടും വേണ്ടി വന്നു ഫൈനലിസ്റ്റുകളെ കണ്ടെത്താന്‍.