E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ടീം ഇന്ത്യയുടെ പരിശീലകനെ ദാദ നിശ്ചയിക്കുമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ganguly-run-out
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ഓട്ടത്തില്‍ ആരു പുറത്താകും ആര് അകത്താകും? കോച്ചെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ ആരെങ്കിലും ഇടങ്കാലിട്ട് വീഴ്ത്തുമോ? അനില്‍ കുംബ്ലെ ഒഴിച്ചിട്ട നമ്പറില്‍ ആരിറങ്ങുമെന്ന് ക്രിക്കറ്റ് ഉപദേശക സമിതി തീരുമാനിക്കും. ഇതില്‍ തന്നെ സൗരവ് ഗാംഗുലിയുടെ വാക്കുകള്‍ക്ക് മേല്‍ക്കൈ ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ അനില്‍ കുംബ്ലെയെ തീരുമാനിക്കാനുള്ള യോഗത്തില്‍ ഇതുകണ്ടതാണ്. അഭിമുഖങ്ങള്‍ക്ക് ശേഷം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രവി ശാസ്ത്രിയെ നിര്‍ദേശിച്ചപ്പോള്‍ ലക്ഷ്മണ്‍ അനില്‍ കുംബ്ലെയെ തിരഞ്ഞെടുത്തു. ഒടുവില്‍ സൗരവ് ഗാംഗുലി, ലക്ഷ്മണിനൊപ്പം നിന്നപ്പോള്‍ കുംബ്ലെ മറ്റുപ്രമുഖരെ സൈഡ് ബഞ്ചിലിരുത്തി കളത്തിലറങ്ങി. ഇക്കുറിയും ഇത്തരത്തിലൊരു നീക്കം കണ്ടേക്കാം. 

 ശാസ്ത്രി Vs ദാദ

രവി ശാസ്ത്രിയും സൗരവ് ഗാംഗുലിയും തമ്മിലെ ബന്ധം അത്ര നല്ലതല്ല. കഴിഞ്ഞതവണ കോച്ചിനുള്ള അപേക്ഷ നല്‍കിയശേ·ഷം ക്രിക്കറ്റ് ഉപദേശക സമിതി അഭിമുഖം നടത്തി. രവി ശാസ്ത്രി സമിതി മുമ്പാകെ പ്രത്യക്ഷപ്പെട്ടത് സ്കൈപ്പ് വഴിയായിരുന്നു. അന്നേ ദാദ പറഞ്ഞു, കോച്ചാകാനുള്ള ആള്‍ സ്കൈപ്പിലൂടെ അല്ല അഭിമുഖത്തിന് വരേണ്ടതെന്ന്. ഗാംഗുലി തന്റെ അഭിമുഖം കേള്‍ക്കുന്നതില്‍ വിമുഖ കാട്ടിയത് ശരിയല്ലെന്ന് ശാസ്ത്രിയും പറഞ്ഞു. ഇത്തവണ രവി ശാസ്ത്രി പരിശീലകനാകാനുള്ള അപേക്ഷ നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ദാദ പറഞ്ഞത് ആര്‍ക്കുവേണമെങ്കിലും അപേക്ഷ നല്‍കാമല്ലോ അതിലെന്താ? എന്നാണ്.

കോച്ചിനെ എന്നറിയാം?

ജൂലൈ ഒന്‍പതാണ് കോച്ചിന് അപേക്ഷ നല്‍കാനുള്ള അവസാന തിയതി. ഇതുവരെ അപേക്ഷ നല്‍കിയവരില്‍ രവി ശാസ്ത്രി, വീരേന്ദര്‍ സേവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ് എന്നിവരാണ് പ്രമുഖര്‍. ഇനിയും ആരൊക്കെ വരുമെന്ന് കാത്തിരിക്കാം. വെസ്റ്റ് ഇന്‍ഡീസ് പര്യടനം കഴിഞ്ഞ് എത്തുന്ന ടീം ഇന്ത്യയ്ക്ക് ഓഗസ്റ്റില്‍ ശ്രീലങ്കന്‍ പര്യടനം ആണ്. അതുകൊണ്ട് ലങ്കന്‍ പര്യടനം തുടങ്ങും മുമ്പ് പുതിയ പരിശീലകനെ കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ട് ജൂലൈ അവസാനത്തോടെ ടീം ഇന്ത്യയുടെ പരിശീലകനെ ക്രിക്കറ്റ് ഉപദേശക സമിതി കണ്ടെത്തും. 

എങ്ങനെയായിരിക്കണം പരിശീലകന്‍?

 ക്രിക്കറ്റ് താരങ്ങള്‍ ദിശാബോധം നല്‍കാന്‍ കഴിയണം. എതിര്‍ ടീമിന്റെ ശക്തിയും ദൗര്‍ബല്യവും മനസിലാക്കി ടീമിന് വിജയമൊരുക്കാന്‍ കഴിവുണ്ടാവണം. ഓരോ മല്‍സരത്തിനും മുമ്പും ടീം ക്യാപ്റ്റനും സീനിയര്‍ താരങ്ങളുമായി ചേര്‍ന്ന് തന്ത്രങ്ങളൊരുക്കേണ്ടതുണ്ട്. കളിക്കാരുടെ സുഹൃത്തായിരിക്കണം. കളിക്കാരെ ശരിയായ രീതിയില്‍ അവരുടെ കഴിവു മനസിലാക്കി പരുവപ്പെടുത്തിയെടുക്കാനാകണം. ഓരോരുത്തരുടെയും ശൈലിക്കനുസരിച്ച് പരിശീലനം നല്‍കേണ്ടതുണ്ട്. ഓരോരുത്തരും ഓരോ വ്യക്തിത്വങ്ങളാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ 'ക്യാരക്ടര്‍' പുറത്തെടുക്കുന്നതിലായിരിക്കണം ശ്രദ്ധ. ഇന്ത്യയ്്ക്കായി കൂടുതല്‍ ജയമൊരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗാരി കേസ്റ്റന്റെ രീതി കളിക്കാരുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കുക എന്നതായിരുന്നു. ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുന്ന ശാസ്ത്രിയുടെ രീതിയും സമാനം തന്നെ. എന്നാല്‍ അനില്‍ കുംബ്ലെ കുറച്ചുകൂടി കര്‍ക്കശമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. ഒരു 'ഹെഡ്മാസ്റ്ററുടെ'റോളായിരുന്നു കുംബ്ലെ സ്വീകരിച്ചിരുന്നത്. 

സേവാഗ് എത്തുമോ?

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ വീരേന്ദര്‍ സേവാഗ് ടീമിന്റെ പരിശീലകനായാല്‍ അത്ഭുതപ്പെടേണ്ടതില്ല. ക്രിക്കറ്റ് ഉപദേശക സമിതിക്ക് സേവാഗിനെ നന്നായി അറിയാം. സച്ചിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത സേവാഗ്, ദാദയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ച സേവാഗ്, ലക്ഷ്മണിനൊപ്പം കളിച്ച സേവാഗ്. ഉപദേശക സമിതിയിലെ ഓരോ താരത്തിനും സേവാഗുമായി നല്ല അടുപ്പമാണുള്ളത്. കൂടാതെ നിലവില്‍ ടീം ഇന്ത്യയിലെ ഭൂരിപക്ഷം താരങ്ങളും സേവാഗിനൊപ്പം കളിച്ചിട്ടുള്ളവരാണ്. ക്രിക്കറ്റ് അക്കാദി വിജയകരമായി നടത്തുന്ന സേവാഗിന്റെ ക്രിക്കറ്റ് ബുദ്ധി പ്രശംസനീയമാണ്. 

കോഹ്‌ലിയുടെ നിലപാട് നിര്‍ണായകം ആകുമോ?

അനില്‍ കുംബ്ലെയുടെ പുറത്താകലിനു കാരണക്കാരന്‍ കോഹ്‌ലി ആണെന്നാണ് ആക്ഷേപം. അതുപോലെ രവി ശാസ്ത്രിയെ തിരികെ എത്തിക്കാന്‍ കോഹ്‌ലി ശ്രമിക്കുന്നതിന്റെ ഭാഗമാണ് കുബ്ലെയുടെ പുറത്താകലിനു പിന്നിലെന്നു പറയുന്നു. നിലവിലെ അപേക്ഷകരില്‍ കോഹ്‌ലിക്ക് താല്‍പര്യം ശാസ്ത്രിയോടാണെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ‍ഡല്‍ഹിക്കാരനായ സേവാഗിനെ കോഹ്‌ലി കൈവിടാനും സാധ്യതയില്ല. ക്രിക്കറ്റ് ഉപദേശക സമിതിയിലെ മൂന്ന് ഇതിഹാസങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ കോഹ്‌ലി എതിരുപറയാന്‍ സാധ്യതയില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇടനല്‍കാനുള്ള സാധ്യതയും കുറവ്. 

ടീം ഇന്ത്യയുടെ അടുത്ത പരിശീലക സ്ഥാനം ആര് ഓപ്പണ്‍ ചെയ്യും ശാസ്ത്രിയോ സേവാഗോ അതോ മറ്റൊരാളോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :