കോണ്‍ഫെഡറേഷന്‍ കപ്പില്‍ ജര്‍മ്മനി-ചിലെ മല്‍സരം സമനിലയില്‍. അടുത്ത മല്‍സരം തോല്‍ക്കാതിരുന്നല്‍ ഇരുവര്‍ക്കും സെമിയിലേക്ക് മുന്നേറാം. കളി തുടങ്ങി ആറാം മിനുട്ടില്‍ തന്നെ കോപ്പ അമേരിക്ക ചാമ്പ്യന്മാര്‍ ലോക ചാമ്പ്യന്മാരെ ഞെട്ടിച്ചു. അലക്സി സാഞ്ചസാണ് ജര്‍മ്മന്‍ വല കുലുക്കിയത്. ചിലിയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായി സാഞ്ചസ്. ദേശീയകുപ്പായത്തില്‍ ആര്‍സനല്‍ താരത്തിന്റെ മുപ്പത്തിയെട്ടാം ഗോളായിരുന്നു ഇത്.
ആദ്യപകുതി അവസാനിക്കുന്നതിനു മുമ്പു തന്നെ ലാര്‍സ് സ്റ്റിന്‍ഡ്‌ലിലൂടെ ജർമനി സമനിലപിടിച്ചു. രണ്ടാം പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. ഗ്രൂപ്പ് ബി യില്‍ നാലു പോയിന്റുകളാണ് ഇരു ടീമുകള്‍ക്കും. എന്നാല്‍ ഗോള്‍ ശരാശരിയുടെ ആനുകൂല്യം ചിലെക്കുണ്ട്. അടുത്ത മല്‍സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ രണ്ടു ടീമുകള്‍ക്കും സെമിയിലെത്താം. ഞായറാഴ്ച ചിലെ ആസ്ത്രേലിയയെും ജര്‍മ്മനി കാമറൂണിനേയും നേരിടും.
ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ കാമറൂണ്‍ ഒാസ്ട്രേലിയ മല്‍സരം സമനിലയില്‍ അവസാനിച്ചു. ഇതോടെ ഒരു കളിയും ജയിക്കാത്ത രണ്ടു ടീമുകളുടെയും മുന്നോട്ടുള്ള പ്രയാണം പരുങ്ങലിലായി.