E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഇന്ത്യയെ തോല്‍പിച്ചത് അമിത ആത്മവിശ്വാസമല്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Run-Out19-06-17
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമിത ആത്മവിശ്വാസമെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വിവരക്കേടെന്നും വിലയിരുത്തി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാന്റെ കിരീടനേട്ടത്തെ ചെറുതായി കാണേണ്ട കാര്യമില്ല. പാക്കിസ്ഥാന്റെ കൃത്യതയുള്ള ബോളിങ്ങും ഫഖര്‍ സമാന്‍റെ സാഹസിക ബാറ്റിങ്ങുമാണ് ഇന്ത്യയെ തോല്‍പിച്ചത്. 

  ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബോളിങ്ങ് തിരഞ്ഞെടുത്തതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് വിലയിരുത്താനുള്ള ന്യായമല്ല. പാക്കിസ്ഥാന്റെ ബോളര്‍മാര്‍ ലൈനും ലെങ്തും കൃത്യതയോടെ പാലിച്ചപ്പോള്‍  വിക്കറ്റിനു നേരെ പന്തെറിയാന്‍ അവര്‍ക്കായി‌. യുവരാജ് സിങ് പുറത്തായ പന്ത് തന്നെ ഉദാഹരണം. മുഹമ്മദ് ആമിറിന്റെ ഇന്‍സ്വിങ്ങറുകളും ഹസന്‍ അലിയുടെ വ്യതിയാനങ്ങളും ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ്ങിനെ പിടിച്ചുലയ്ക്കുകയായിരുന്നു. ആമിറിനെ ഓണ്‍സൈഡ് കളിക്കാനുള്ള ശ്രമത്തില്‍ കോഹ്‌ലി മടങ്ങിയ പന്തും എക്സ്ട്രാ ബൗണ്‍സില്‍ ധവാനെ വീഴ്ത്തിയ പന്തും രോഹിത്തിനെ വീഴ്ത്തിയ ഇന്‍സ്വിങ്ങറും ആമിറിന്റെ മിടുക്കാണ്. അല്ലാതെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ അലസതയോ അമിത ആത്മവിശ്വാസമോ അല്ല. ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍ ഇന്ത്യന്‍ നിരയിലാണെന്നത് മറക്കരുത്. 

  ഗോള്‍ഡന്‍ ബോള്‍ നേടിയ ഹസന്‍ അലിയെന്ന 23കാരന്റെ മീഡിയം പേസ് അപകടകരമായത് ബോളിങ്ങിലെ വരുത്തിയ വ്യതിയാനങ്ങള്‍ കൊണ്ടാണ്. അസര്‍ മെഹമൂദ് എന്ന മുന്‍കാല താരത്തിന്റെ ബോളിങ് പരിശീലനം കൂടിയായപ്പോള്‍ പാക് ബോളര്‍മാര്‍ മികവുകൂടുതല്‍ കാട്ടി. ഇംഗ്ലീഷ് കൗണ്ടിയില്‍ കളിച്ചുള്ള പരിചയം ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ നിന്ന് എങ്ങനെ വിക്കറ്റെടുക്കാം എന്നത് മെഹമൂദിന് തുണയായി. ഇത് താരങ്ങളിലേക്ക് പകര്‍ന്ന് ഈ ടൂര്‍ണമെന്റിലെ മികച്ച വിക്കറ്റ് വേട്ടക്കാരുടെ ടീമാക്കി മാറ്റാന്‍ മെഹമൂദിനായി. 

2010ല്‍ ഇംഗ്ലണ്ടില്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വാതുവെയ്പിന് പിടിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ച മുഹമ്മദ് ആമിറിന്  ഇതൊരു വീണ്ടെടുപ്പിന്റെ ടൂര്‍ണമെന്റുകൂടിയായി. ആമിറില്‍ വിശ്വാസം അര്‍പ്പിച്ച പാക് ക്രിക്കറ്റ് ബോര്‍ഡിനും പിഴച്ചില്ല. 

ആമിറിനും അലിക്കും വേട്ടയാടാനുള്ള സൗകര്യമൊരുക്കിയത് ഫഖര്‍ സമാന്‍ എന്ന 27കാരനാണ്. കളിക്കുന്നത് നാലാം ഏകദിന മല്‍സരം ആയിരുന്നെങ്കിലും ഓവലില്‍ സമാന്റെ ബാറ്റിങ് കണ്ടാല്‍ പത്തുവര്‍ഷമായി ഏകദിന ക്രിക്കറ്റ് കളിക്കുകയായിരുന്നുവെന്ന് തോന്നും. മികച്ച ഫുട്്വര്‍ക്കിനൊപ്പം അതിസാഹസിക ഷോട്ടുകള്‍ കൂടിയായപ്പോള്‍ ഫഖര്‍ ഓവലില്‍ പടര്‍ന്നു പന്തലിക്കുകയായിരുന്നു. ഫഖര്‍ സമാന് ആത്മവിശ്വാസം നല്‍കിയത് ന്യൂസീലന്‍ഡ് ക്യാപ്റ്റനായിരുന്ന ബ്രണ്ടന്‍ മക്കല്ലം ആയിരുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലഹോര്‍ ടീമിനായി ഇരുവരും ഒരുമിച്ചാണ് കളിക്കുന്നത്.  മക്കല്ലത്തില്‍ നിന്ന് ലഭിച്ച ബാറ്റിങ് ടിപ്സുകള്‍ നേട്ടമായെന്ന് ഫഖര്‍ പറയുന്നു. ഓപ്പണിങ്ങില്‍ കൂടെ നിന്നവന്‍ റണ്ണൗട്ടാകുന്നതു കണ്ടിട്ടും പതറാതിരുന്നത് മക്കല്ലം പകര്‍ന്ന ആത്മവിശ്വാസം ആണ്. ഒപ്പം ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ ഒഴികെ ഒരു ബോളറും നിലവാരം കാത്തില്ല. ഇന്ത്യയുടെ ബോളര്‍മാര്‍ ലെങ്തില്‍ ബോള്‍ ചെയ്തു. എന്നാല്‍ ലൈനുണ്ടായില്ല. 

നന്നായി കളിച്ചത് പാക്കിസ്ഥാന്‍ തന്നെ. അവര്‍ അര്‍ഹിച്ച ജയം നേടി. ഫൈനലില്‍ തോറ്റതുകൊണ്ട് ടീം ഇന്ത്യ മോശമാണെന്നും വിലയിരുത്തേണ്ട കാര്യമില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :