ഇന്തോനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ കിരീടം ഇന്ത്യയുടെ കെ.ശ്രീകാന്തിന്. ഫൈനലില്‍ ജാപ്പനീസ് താരം കസുമാസ സാകോയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു. ശ്രീകാന്തിന്റെ മൂന്നാമത്തെ മേജര്‍ കിരീടമാണിത്. സ്കോര്‍: 21-11, 21-19. ചൈന ഓപ്പണ്‍ (2014), ഇന്ത്യ ഓപ്പണ്‍ (2015) കിരീടങ്ങൾ ശ്രീകാന്ത് സ്വന്തമാക്കിയിട്ടുണ്ട്. ഇന്തൊനീഷ്യന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമാണ് ശ്രീകാന്ത്.
ആദ്യ െഗയിമിൽ എതിരാളിയെ കാര്യമായ പോരാട്ടത്തിനു പോലും അനുവദിക്കാതിരുന്ന ശ്രീകാന്ത്, 21–11ന് സെറ്റ് കൈയിലൊതുക്കി. രണ്ടാം സെറ്റിൽ തിരിച്ചടിച്ച ജപ്പാൻ താരം 11–6ന് ലീഡ് നേടിയെങ്കിലും, 19–19ന് ഒപ്പമെത്തിയ ശ്രീകാന്ത് തകർപ്പൻ പ്രകടനത്തിലൂടെ സെറ്റും കിരീടവും സ്വന്തമാക്കി.
കൊറിയയുടെ ലോക ഒന്നാം നമ്പർ താരം സൺ വാൻ ഹോയെ 21–15, 18–21, 24–22നു തോൽപ്പിച്ചാണ് ശ്രീകാന്ത് കലാശക്കളിക്കു യോഗ്യത നേടിയത്. മലയാളിതാരം എച്ച്.എസ്. പ്രണോയിയെ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ വീഴ്ത്തിയായിരുന്നു കസുമാസ സാകിയുടെ ഫൈനൽ പ്രവേശം.