ശക്തമായ ബാറ്റിങ് നിരയില്‍ വിശ്വാസമര്‍പ്പിച്ചാണ് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഫൈനലിനിറങ്ങുന്നത്. ബോളിങ്ങാണ് പാക്കിസ്ഥാന്റെ കരുത്ത്. നാലാം തവണ ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ കളിക്കുന്ന ഇന്ത്യയ്ക്ക് ഐസിസി ലോകപോരാട്ടങ്ങളില്‍ പാക്കിസ്ഥാനെതിരെ മികച്ച വിജയറെക്കോര്‍ഡാണുള്ളത്.
ചാംപ്യന്‍സ് ട്രോഫിയില്‍ ഇതുവരെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ് പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. മധ്യനിരയ്ക്ക് പോലും വെല്ലുവിളി ഉണ്ടായില്ല. കഴിഞ്ഞ നാലു കളികളിലുമായി ഇന്ത്യ ആകെ സ്കോര്‍ ചെയ്ത റണ്‍സില്‍ 81 ശതമാനവും നേടിയത് രോഹിത് ശര്‍മയും ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയും ചേര്‍ന്നാണ്. 874 റണ്‍സ്. ധവാന്‍ 317ഉം രോഹിത് 304ഉം കോഹ്ലി 243ഉം റണ്‍സെടുത്തു. യുവരാജും ധോണിയും കേദാര്‍ ജാദവും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ചേരുന്ന മധ്യനിരയ്ക്ക് മികച്ച തുടക്കം കൂറ്റന്‍ സ്കോറിലേക്ക് എത്തിക്കേമ്ട ഉത്തരവാദിത്തമേയുള്ളു. 6.23 എന്ന റണ്‍റേറ്റിലാണ് ഇന്ത്യന്‍ സ്കോറിങ്. പാക്കിസ്ഥാന് ബാറ്റിങ് ശരാശരി ആണെങ്കില്‍ ബോളിങ് കരുത്താണ്. 4.99 റണ്‍സ് മാത്രം ഇക്കോണമിയിലാണ് പാക് ബോളിങ്. മധ്യ ഓവറുകളില്‍ ഇത് 4.2 ആയി കുറയും. മുഹമ്മദ് ആമിറിന്റെ വേഗവും കൃത്യതയും നിറഞ്ഞ പന്തുകള്‍ ബാറ്റ്സ്മാന്‍മാരുടെ ചങ്കിടിപ്പ് കൂട്ടുന്നതാണ്. കൃത്യതയാര്‍ന്ന റിവേഴ്സ് സ്വിങ്ങാണ് ഹസന്‍ അലിയുടെ ആയുധം. ജുനൈദ് ഖാന്‍ വിക്കറ്റെടുക്കാന്‍ മിടുക്കനാണ്. റണ്ണൊഴുക്ക് നിയന്ത്രിച്ചുള്ള ബോളിങ് എതിര്‍ ബാസ്റ്റ്മാന്‍മാരുടെ ക്ഷമപരീക്ഷിക്കുമെന്നുറപ്പ്. ഈ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ടീമും പാക്കിസ്ഥാനാണ്.
ഇന്ത്യയ്ക്കെതിരെ മികച്ച ശരാശരിയുള്ള പാക് ബാറ്റ്സ്മാന്‍ ശുഐബ് മാലിക്കിന്റെ പേരിലാണ് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ പാക് താരമെന്ന റെക്കോര്‍ഡ്. 1649. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും ഐസിസി മല്‍സരവേദികളില്‍ 15 തവണ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയതില്‍ 13 വിജയം ഇന്ത്യയ്ക്ക് സ്വന്തം. ഏകദിന ടൂര്‍ണമെന്റില്‍ പത്തില്‍ എട്ട് ജയത്തിന്റെ മുന്‍തൂക്കവും ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ ആകെ ഏറ്റുമുട്ടിയ ഏകദിന കണക്കില്‍ വിജയത്തില്‍ മുന്നില്‍ പാക്കിസ്ഥാനാണ്. 72 ജയം പാക്കിസ്ഥാനും 52 ജയം ഇന്ത്യയ്ക്കും.