ടേബിൾടെന്നിസിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയിട്ടുള്ള പാരാ അത്‍ലറ്റിന് ട്രെയിനിൽ ദുരിതയാത്ര. വീൽചെയറിൽ മാത്രം ചലിക്കാൻ കഴിയുന്ന സുവർണാ രാജിനാണ് ഗരീബ്‍രഥ് എക്സ്പ്രസിൽ നിലത്തുകിടന്ന് യാത്രചെയ്യേണ്ടിവന്നത്. നാഗ്പൂരിൽനിന്നും ഡൽഹിയിലേക്കുള്ള 12മണിക്കൂർ ദൈർഘ്യമുള്ള യാത്രയാണ്, 90ശതമാനം വൈകല്യംനേരിടുന്ന സുവർണയ്ക്ക് ദുരിതംസമ്മാനിച്ചത്.
ശാരീരിക വൈകല്യമുള്ളവർക്കുള്ള ടിക്കറ്റ് എടുത്താണ്, കഴിഞ്ഞദിവസം രാത്രി എട്ടരയ്ക്ക് സുവർണ ട്രെയിനിൽ കയറിയത്. എന്നാൽ, തനിക്ക് അനുവദിച്ചിരിക്കുന്നത് അപ്പർ ബർത്ത് ആണെന്ന് മനസിലാക്കിയ താരം ടിടിആറിനെ സമീപിച്ചു. അപ്പര്‍ ബർത്ത് മാറ്റിനൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ടിക്കറ്റ് പരിശോധിക്കാൻപോലും അധികൃതർ തയ്യാറായില്ലെന്ന് സുവർണപറയുന്നു. പിന്നീട് നിലത്തുകിടന്ന് യാത്രതുടർന്നു.
മനുഷ്യനെന്നുള്ള പരിഗണനപോലും നൽകാതെയിരുന്നു അധികൃതരുടെ പെരുമാറ്റമെന്നും താരം കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ നടപടിആവശ്യപ്പെട്ട് വിവിധകോണുകളിൽനിന്ന് പ്രതിഷേധമുയർന്നിട്ടുണ്ട്. 2013ൽ തായ്‍ലൻറിൽനടന്ന പാരാടേബിൾ ടെന്നീസിലാണ് സുവർണ, ഇന്ത്യയ്ക്കായി മെഡൽനേട്ടം കൈവരിച്ചിട്ടുള്ളത്.
അവധി കഴിഞ്ഞ് സര്‍വീസിലേക്ക് തിരികെവരുമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. പുതിയ ചുമതലയെക്കുറിച്ച് സര്‍ക്കാര്‍ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. പാറ്റൂർ കേസിലെ 12 പക്ഷപാതിത്വങ്ങൾ താൻ പുസ്തകത്തിൽ എഴുതിയിരുന്നു. പക്ഷെ ഇതു തിരുത്താൻ ബന്ധപ്പെട്ടവർ തയാറായില്ലെന്നും ഇക്കാര്യത്തിൽ കെടുകാര്യസ്ഥത ഇപ്പോഴും തുടരുകയാണെന്നും ജേക്കബ് തോമസ് തിരുവനന്തപുരം കഴക്കൂട്ടത്ത് പറഞ്ഞു.