E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

'മഴക്കളി'യിൽ മനം നിറച്ച് ഇന്ത്യ: പാക്കിസ്ഥാനെ 124 റൺസിന് മുട്ടുകുത്തിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 124 റണ്‍സിന്റെ ഉജ്വല വിജയം. മഴനിയമപ്രകാരം 41 ഓവറില്‍ 289 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ 33.4 ഓവറില്‍ 164 റണ്‍സിന് പുറത്തായി. നാല് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തു. യുവരാജ് സിങ്ങാണ് മാന്‍ ഓഫ് ദ് മാച്ച്. 

ചാംപ്യന്‍മാര്‍ക്കൊത്ത കരുത്തോടെ കളംനിറഞ്ഞ ഇന്ത്യയെ കീഴടക്കാന്‍ പോയിട്ട് ഒന്നു വെല്ലുവിളിക്കാന്‍ പോലും പാക്കിസ്ഥാന് കഴിഞ്ഞില്ല. രസംകൊല്ലിയായെത്തിയ മഴ കളിയുടെ കണക്കുകള്‍ അനുനിമിഷം മാറ്റിക്കൊണ്ടേയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായി. ഓപ്പണിങ് വിക്കറ്റില്‍ 136 റണ്‍സ്. 

ശിഖര്‍ ധവാന്‍ 68 റണ്‍സെടുത്തപ്പോള്‍ രോഹിത് ശര്‍മ സെഞ്ചുറിക്ക് 9 റണ്ണകലെ റണ്ണൗട്ടായി. മൂന്നാം വിക്കറ്റിലെ യുവരാജ് - കോഹ്‌ലി കൂട്ടുകെട്ടാണ് സ്കോറിങ് വേഗം ടോപ് ഗിയറിലേക്ക് മാറ്റിയത്. കോഹ്‌ലി പതുങ്ങിയപ്പോള്‍ യുവരാജ് ഉഗ്രഭാവത്തില്‍‌. 

32 പന്തില്‍ 53 റണ്‍സുമായി യുവരാജ് മടങ്ങി. അവസാന ഓവറിലെ ആദ്യ മൂന്നു പന്തും ഹാര്‍ദിക് പാണ്ഡ്യ സിക്സര്‍ പറത്തി. കോഹ്‌ലി പുറത്താകാതെ 68 പന്തില്‍ 81 റണ്‍സെടുത്തു. പാക് ബോളര്‍മാരില്‍ വഹാബ് റിയാസിനാണ് കൂടുതല്‍ തല്ലുകിട്ടിയത്. ഇന്ത്യന്‍ ഇന്നിങ്സില്‍ രണ്ട് ഓവര്‍ കുറച്ച മഴ പാക് ഇന്നിങ്സിന്റെ തുടക്കത്തില്‍് വീണ്ടുമെത്തിയതോടെ വിജയലക്ഷ്യം 41 ഓവറില്‍ 289 ആയി. 50 റണ്‍സെടുത്ത ഓപ്പണര്‍ അസ്ഹര്‍ അലിയ്ക്കും 33 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിനുമൊഴിച്ച് മറ്റാര്‍ക്കും അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 

34ാം ഓവറില്‍ പാക്കിസ്ഥാനെ ഇന്ത്യ എറിഞ്ഞിട്ടു. ഉമേഷ് യാദവ് മൂന്നും പാണ്ഡ്യയും ജഡേജയും രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി. വ്യാഴാഴ്ച ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്തമല്‍സരം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :