E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മ‍ഡ്രിഡിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മ‍ഡ്രിഡിന്. യുവന്‍റസിനെ 4-1 ന് തകര്‍ത്താണ് റയലിന്‍റെ തുടര്‍ച്ചയായ രണ്ടാം കിരീടം.ക്രിസ്റ്റ്യനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. പന്ത്രണ്ടാം തവണയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് നേടുന്നത്. മുഖത്തെ നിരാശ ഒളിപ്പിക്കാന്‍ പാടുപെടുന്ന ജിയാന്‍ ല്യൂജി ബുഫണ്‍ എന്ന തളരാത്ത പോരാളി. 

തൊട്ടപ്പുറത്ത് ലോകത്തെ ഏറ്റവും മികച്ച പരിശീലകന്‍ എന്ന സ്ഥാനം അരക്കെട്ടുറപ്പിച്ച് വിജയ ഭേരി മുഴക്കുന്ന മറ്റൊരു പഴയ പോരാളി , സിനദിന്‍ സിദാന്‍. പതിവു തെറ്റിക്കാതെ റോണോയുടെ ചടുല താളങ്ങള്‍. യൂറോപ്പ്യന്‍ കളിക്കാലത്തിന് ഒാര്‍മ്മിക്കാന്‍ ഇത്തവണ ചിത്രങ്ങള്‍ പലതുണ്ട്. 

1998 ലെ മുറിവിന് പകരം വീട്ടനിങ്ങിയ യുവന്‍റസ് ആദ്യ പകുതിയില്‍ ഗംഭീരമായി തന്നെ കളിച്ചു. ക്രിസ്റ്റ്യാനോയിലൂടെ ആദ്യം മുന്നിലെത്തിയത് റയല്‍. ഈ സീസണിലെ ഏറ്റവും സുന്ദരമായൊരു ഗോളിലൂടെ മാരിയോ മാന്‍ സുക്കിച്ചിലൂടെ യുവന്‍റസ് മറുപടി. രണ്ടാം പകുതി യുവന്‍റസ് പ്രതിരോധം അക്ഷരാര്‍ത്ഥത്തിന്‍ നിഷ്പ്രഭമായി. ഹൃദയം തകര്‍ത്തു മൂന്നു ഗോളുകള്‍. 

സിദാന് അഭിമാനിക്കാം. പ്രതിഭാശാലികളുടെ കളിക്കൂട്ടത്തെ ഒരു കണ്ണിയില്‍ ചേര്‍ത്തു നിര്‍ത്തിയതിന്. ഒപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും. ബുഫണ്‍ മാത്രമാണ് ഈ കളിരാവിന്‍റെ ഏറ്റവും സങ്കടക്കാഴ്ച. 

പോസ്റ്റിനു കീഴില്‍ മുഷ്ടി ചുരുട്ടി അനിഷേധ്യനായി നില്‍ക്കുന്ന അയാളെ ഇനിയൊരു ഫൈനലില്‍ കാണാനായേക്കില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :