മിന്നല്‍ ഗോളുകളുടെ രാജകുമാരന്‍ അന്റോയ്ൻ ഗ്രീസ്മൻ അറ്റ്ലറ്റിക്കോ മഡ്രിഡ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്.ഫ്രെഞ്ച് ടീവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗ്രീസ്മാന്‍ അടുത്ത സീസണോടെ മാഞ്ചസ്റ്ററിന്റെ ഭാഗമാവുമെന്ന സൂചന നല്‍കിയത്.
ഓള്‍ഡ് ട്രാഫോര്‍ഡ് ഏറെക്കാലമായി കാത്തിരിക്കുന്ന അതിഥിയാണ് ഗ്രീസ്ാന്‍.റെഡ് ഡെവിള്‍സിന്റെ ബോസ് മൗറിഞ്ഞോയും ആവേശത്തിലാണ് താരത്തെ സ്വന്തമാക്കാന്‍. എല്ലാ പ്രതീക്ഷകള്‍ക്കും ഉറപ്പ് പകരുന്നതാണ് ഗ്രിസ്മാന്റെ വാക്കുകള്‍. ഈ വേനലില്‍ ചുവന്ന ജേഴ്സിയണിയാന്‍ അറുപത് ശതമാനം.
സാധ്യതയുണ്ടെന്നാണ് ഗ്രിസ്മാന്‍ പറയുന്നത്. തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാവുമെന്നും ഫ്രഞ്ച് ഫുട്ബോളര്‍ ഉറപ്പു പറയുന്നു.
അറ്റ്ലറ്റികോ മഡ്രിഡിന് നിര്‍ണായക ഘട്ടങ്ങളില്‍ രക്ഷകനായ ഗ്രീസ്മാന്‍ 2016ല്‍ കരിയറിലെ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി. ലോക ഫുട്ബോളര്‍ക്കുള്ള ബാലന്‍ ഡി ഓറില്‍ മൂന്നാം സ്ഥാനത്തുവന്നു.
മൂന്നുവര്‍ഷമായി അറ്റലറ്റിക്കോയുടെ കൂടെ നില്‍ക്കുന്ന ഗ്രിസ്മാന്‍ ചെമ്പടയുടെ ഭാഗമായാല്‍ ടീമിനു മുന്‍നിരയില്‍ കരുത്ത് വര്‍ധിക്കും.