E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ബോളിങ് രഹസ്യങ്ങളുടെ ചെപ്പ് തുറന്ന് ബേസില്‍ തമ്പി

Follow Facebook
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

basil-thampi-runout
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബോളിങ് ക്രീസില്‍ നിന്ന് ദുബായിയിലെ എണ്ണപ്പാടത്തെ വിക്കറ്റെടുക്കാന്‍ കൊതിച്ചവന്‍ ഇന്ന് ഗ്രൗണ്ടില്‍ നിന്ന് ഗ്രൗണ്ടുകളിലേക്ക് പറക്കുകയാണ്. വേഗം കൊണ്ട് എതിരാളിയെ വീഴ്ത്തുന്നു. ഡെയില്‍ സ്റ്റെയിനെയും ശ്രീശാന്തിനെയും ഇഷ്ടപ്പെടുന്ന ഈ താരം പത്താം ഐപിഎല്‍ സീസണിലെ എമേര്‍ജിങ് പ്ലയറിനുള്ള അവാര്‍ഡ് കരസ്ഥമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള റണ്ണപ്പിനായി തയാറെടുക്കുന്നു. പെരുമ്പാവൂരുകാരന്‍ ബേസില്‍ തമ്പി ബോളിങ് മികവുകൊണ്ട് ദേശീയ രാജ്യാന്തര താരങ്ങളുടെയും കമന്റേറ്റര്‍മാരുടെയും പ്രശംസ ഏറ്റുവാങ്ങി. അതുകൊണ്ട് വരുന്ന രഞ്ജി ക്രിക്കറ്റ് സീസണിലെ ബേസിലിന്റെ പ്രകടനത്തിനായി രാജ്യം ഉറ്റുനോക്കുകയാണ്.

വേഗം തന്നെയാണ് ബേസിലിന്റെ കരുത്ത്. ബൗണ്‍സറുകളും സ്ലോ ബോളുകളും ഉള്ള ആവനാഴിയിലെ വജ്രായുധം ഇന്‍സ്വിങ് യോര്‍ക്കറുകളാണ്. 85 ലക്ഷത്തിന് ഗുജറാത്ത് ലയണ്‍സിലെത്തിയ ബേസില്‍ തമ്പി, ടീം കൊതിച്ചതിലേറെ നല്‍കിയെന്ന് ക്യാപ്റ്റന്‍ പറയുന്നു. ഈ ഐപിഎല്‍ തന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയെന്നും അതുകൊണ്ട് ആത്മവിശ്വാസത്തോടെ ബോള്‍ചെയ്യാന്‍ ആയെന്നും ബേസില്‍ തമ്പി 'മനോരമ'യോട് പറഞ്ഞു. പെരുമ്പാവൂര്‍ ആശ്രാമം സ്കൂളിലും എംജിഎം സ്കൂളിലും പഠിക്കുമ്പോള്‍ തുടങ്ങിയ ക്രിക്കറ്റ് കളി പെരുമ്പൂര്‍ ക്രിക്കറ്റ് ക്ലബ്ബിലൂടെ വളര്‍ന്നു. അതുവഴി എറണാകുളം സ്വാന്റണ്‍സ് ക്ലബ്ബിലേക്കുമെത്തി. എന്നാല്‍ ഇടയ്ക്കെപ്പോഴോ ക്രിക്കറ്റ് വിട്ട് ദുബായിലേക്ക് പറക്കണമെന്ന് മോഹിച്ചെന്നും കളി മതിയാക്കാന്‍ തീരുമാനിച്ചെന്നും ബേസില്‍ പറയുന്നു. ഇന്ന് താനൊരു താരമായിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ സി.എം. ദീപക് എന്ന കേരളത്തിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണെന്ന് ബേസില്‍ വ്യക്തമാക്കി. അദ്ദേഹം നല്‍കിയ കൗണ്‍സിലിങ്ങിലൂടെ ദുബായിലേക്കു പറക്കാനുള്ള മോഹം ഉപേക്ഷിച്ചെന്നും പകരം ചെന്നൈയിലേക്ക് പറന്നെന്നും ബേസില്‍ പറഞ്ഞു. അവിടെ കേരളത്തില്‍ നിന്ന് ഇന്ത്യ കളിച്ച ടിനു യോഹന്നാന്‍റെ അടുത്തേക്ക്. ടിനുവിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് എംആര്‍എഫിലേക്ക്. അവിടെ ഗ്ലെന്‍ മഗ്രാത്തും സെന്തില്‍ നാഥനും ബേസിലിനെ പരുവപ്പെടുത്തിയെടുത്തു. 2012ലാണ് ബേസില്‍ ചെന്നൈയിലേക്ക് പോകുന്നത്. രണ്ടുവര്‍ഷത്തിനുശേഷം അണ്ടര്‍ 19 ടീമിലൂടെ കേരളത്തിന്റെ രഞ്ജി ടീമിലെത്തി. 

സ്പീഡ് കുറയ്ക്കാതെ നിയന്ത്രണത്തോടെ പന്തെറിയാനാണ് മഗ്രാത്ത് പഠിപ്പിച്ചതെന്ന് ബേസില്‍ പറഞ്ഞു. ഇപ്പോള്‍ ശ്രദ്ധിക്കുന്നതും അതുതതന്നെ. വേഗം കുറയാതെ നിയന്ത്രണത്തോടെ യോര്‍ക്കറുകള്‍ എറിയുന്നതിലാണ് ശ്രദ്ധയെന്നും യോര്‍ക്കറുകളാണ് ഏറ്റവും പ്രിയപ്പെട്ടതെന്നും ബേസില്‍ പറഞ്ഞു. ഇതിനായി വസിം അക്രത്തിന്റെയും വഖാര്‍ യൂനിസിന്റെ ബോളിങ് വീഡിയോകള്‍ വീണ്ടും വീണ്ടും കാണാറുണ്ടെന്നും ബേസില്‍ പറഞ്ഞു. ഐപിഎല്ലിലേക്കുള്ള പ്രവേശനത്തെപ്പറ്റി ചോദിച്ചപ്പോള്‍ ബേസില്‍ പറഞ്ഞത് സ്വപ്നത്തില്‍ പോലും ഇതുപോലൊരു എന്‍ട്രി പ്രതീക്ഷിച്ചില്ലെന്നാണ്. ധോണി, കോഹ്ലി, റെയ്ന, തുടങ്ങിയ താരങ്ങള്‍ക്കൊപ്പമോ എതിരെയോ കളിക്കുന്നത് ചിന്തയില്‍പോലും ഇല്ലായിരുന്നു. അതുകൊണ്ട് ധോണിയുടെ വിക്കറ്റെടുത്തപ്പോള്‍ വിശ്വസിക്കാനായില്ലെന്നും ബേസില്‍ പറഞ്ഞു. കളത്തിലെ ആത്മവിശ്വാസം വളര്‍ത്തിയതുപോലെ കളത്തിന് അകത്തും പുറത്തും എങ്ങനെ പെരുമാറണമെന്നും ഈ ഐപിഎല്ലിലൂടെ പഠിക്കാനായെന്ന് ബേസില്‍ തമ്പി 'മനോരമ'യോടു പറഞ്ഞു. 

പപ്പയും അമ്മയും അനിയത്തിയും അടങ്ങുന്ന പെരുമ്പാവൂരിലെ സാധാരണ കുടുംബത്തില്‍ നിന്ന് താരപ്പൊലിമയിലേക്ക് എത്തിയപ്പോഴും വിനയം കൈവിടുന്നില്ല. ഇനിയും ഏറെ പഠിക്കാനുണ്ടെന്നും അതിനായി കഠിനാധ്വാനം ചെയ്യുമെന്നും യോര്‍ക്കറുകള്‍ക്ക് കൂടുതല്‍ കൃത്യതനല്‍കാനായി പരിശീലനം തീവ്രമാക്കുമെന്നും ബേസില്‍ പറയുന്നു.

ഇഷ്ടതാരങ്ങളായ ഡെയില്‍ സ്റ്റെയിനിന്റെ അഗ്ര·ഷനും സ്പിരിറ്റും ശ്രീശാന്തിന്റെ സീം പൊസിസഷനും സ്വായത്തമാക്കാനാണ് ബേസിലിന്റെ ശ്രമം. സ്റ്റെയിനെ നേരില്‍ കാണുന്നതിനുള്ള കാത്തിരിപ്പ് നീളുകയാണെങ്കില്‍ ശ്രീശാന്തില്‍ നിന്ന് ലഭിച്ച ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള തയാറെടുപ്പിലാണ് ഈതാരം. 

ക്രിക്കറ്റിനു പുറമെ വോളിബോള്‍ കളിക്കാനും കൂട്ടുകാര്‍ക്കൊപ്പം കറങ്ങാനും ഇഷ്ടപ്പെടുന്ന ബേസില്‍ ഇപ്പോള്‍ നാട്ടിലെ സ്വീകരണങ്ങളുടെ തിരക്കിലാണ്. അതിനുശേഷം ചെന്നൈയിലെ മഗ്രാത്ത് ക്യാംപിലേക്ക്. 

ബേസിലിനെപ്പറ്റി ചില പ്രമുഖരുടെ പ്രതികരണങ്ങള്‍ കൂടി ചേര്‍ക്കുന്നു. ബ്രെറ്റ് ലീയെപ്പോലെ ഒരു താരമായി ബേസിലിനു മാറാനാവുമെന്ന് ഗ്ലെന്‍ മഗ്രാത്ത് പറഞ്ഞു. പ്രതിഭയുള്ള സ്വാഭാവിക ഫാസ്റ്റ് ബോളര്‍, ഇന്ത്യയുടെ ഭാവി താരം എന്നാണ് കേരള ടീമിന്റെ പരിശീലകനായിരുന്ന പി.ബാലചന്ദ്രന്‍ പറഞ്ഞത്. റോ മെറ്റീരിയല്‍ മാത്രമായിരുന്ന ബേസില്‍ ഇന്ന് ആത്മവിശ്വാസമുള്ള അപകടകാരിയായ ഫാസ്റ്റ് ബോളര്‍ ആയെന്നും നിയന്ത്രണത്തോടെ എറിഞ്ഞാല്‍ നമ്പര്‍ വണ്‍ ആകാമെന്നും മാച്ച് റഫറിയും പരിശീലകനുമായ പി. രംഗനാഥന്‍ പറയുന്നു. 

ഐ.പി.എല്ലിലെ 12 മല്‍സരങ്ങളില്‍ നിന്ന് 11 വിക്കറ്റ് നേടി. ട്വന്റി 20യിലാകെ 35കളികളില്‍ നിന്ന് 37 വിക്കറ്റും 11 ഫസ്റ്റ്ക്ലാസ് മല്‍‌സരങ്ങളില്‍ നിന്ന് 18 വിക്കറ്റും നേടിയിട്ടുണ്ട് ഈ അഞ്ചടി ഒന്‍പത് ഇഞ്ചുകാരന്‍. വേഗം കുറയാതെ കൂടുതല്‍ നിയന്ത്രണത്തോടെ എറിയുന്നതിനൊപ്പം ഫിറ്റ്നസും കാത്താല്‍ ടീം ഇന്ത്യയില്‍ കേരളത്തില്‍ നിന്ന് ബോള്‍ ചെയ്യുന്ന മൂന്നാമത്തെ താരം ആകും ബേസില്‍ തമ്പി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :