E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

യന്ത്രക്കണ്ണുകള്‍ എല്ലാം കാണും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

south-korea-worldcup
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദക്ഷിണകൊറിയ ആതിഥ്യമരുളുന്ന ലോകത്തിന്റെ യുവരാജാക്കന്‍മാരെ കണ്ടെത്താനുള്ള അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോളിന് യന്ത്രക്കണ്ണുകള്‍ സാക്ഷിയാകും. ഗോള്‍ലൈന്‍ ടെക്നോളജിക്ക് പിന്നാലെ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനവും അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോളില്‍‌ ഫിഫ ഉപയോഗിക്കുന്നു. ക്രിക്കറ്റിലും ടെന്നിസിലും ഉപയോഗിക്കുന്ന ഹോക്ക് ഐ സംവിധാനം ഫുട്ബോളില്‍ നാലുകാര്യങ്ങള്‍ക്കായിരിക്കും പ്രയോജനപ്പെടുത്തുക. ഗോള്‍ സ്കോര്‍ ചെയ്തോ, പെനല്‍റ്റി കിക്കില്‍ അപാകതയുണ്ടോ, കളിക്കാരനെ പുറത്താക്കാന്‍ എടുത്ത തീരുമാനം ശരിയോ, ഫൗള്‍ ചെയ്ത യഥാര്‍ഥ കളിക്കാരനാണോ ചുവപ്പുകാര്‍ഡും മഞ്ഞക്കാര്‍ഡും റഫറി കാണിച്ചത് ഇതെല്ലാം അറിയാനാണ് ഹോക്ക് ഐ ഉപയോഗിക്കുന്നത്. 

റഫറിയുടെ തീരുമാനങ്ങളില്‍ സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍ ടീമുകള്‍ക്ക് ദൃശ്യങ്ങള്‍ പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തുവാന്‍ അവസരം ലഭിക്കും. ഹോക്ക് ഐ സംവിധാനം ഫലപ്രദമായി പ്രയോഗിക്കാന്‍ ഒരു ഡസനിലേറെ ഹൈസ്പീഡ് ക്യാമറകളാണ് കളത്തിനു ചുറ്റും സ്ഥാപിക്കുന്നത്. ഇവ ഒപ്പിയെടുക്ക ദൃശ്യങ്ങള്‍ സാങ്കേതക വിദഗ്ധര്‍ പരിശോധിച്ച ശേഷം ഫീല്‍ഡില്‍ നില്‍ക്കുന്ന റഫറിക്ക് വിവരം നല്‍കുന്ന വിധത്തിലാണ് ക്രമീകരണം. ഇതോടൊപ്പം ഗോള്‍ലൈന്‍ ടെക്നോളജിയും യുവരാജാക്കന്‍മാരുടെ പോരാട്ടത്തിന് ഉപയോഗിക്കും. പന്ത് ഗോള്‍വര കടന്നോയെന്നാണ് പരിശോധിക്കുക. 

മാറ്റങ്ങളെ വേഗത്തില്‍ ഉള്‍ക്കൊള്ളുന്ന യുവക്കളുടെ ലോകപോരാട്ടത്തിന് തന്നെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ഫിഫയുടെ തീരുമാനത്തെ ആവേശത്തോടെയാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത. വിവിധ സൗഹൃദമല്‍സരങ്ങളില്‍ പ്രയോഗിച്ച് വിജയിച്ചശേ·ഷമാണ് യൂത്ത് ലോകകപ്പില്‍ പുതിയസാങ്കേതിക സംവിധാനം ഉപയോഗിക്കാന്‍ ഫിഫ തീരുമാനിച്ചത്. 

യൂത്ത് ലോകകപ്പ് ആറുതവണ നേടിയിട്ടുള്ള അര്‍ജന്റീന ഉള്‍പ്പെടെ 24 ടീമുകള്‍ കൊറിയയിലെ ആറുനഗരങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ഏറ്റുമുട്ടും. 2015ല്‍ ന്യൂസീലന്‍ഡില്‍ നടന്ന ലോകകപ്പില്‍ ബ്രസീലിനെ തോല്‍പിച്ച് സെര്‍ബിയ ലോകത്തിന്റെ യുവരാജാക്കന്‍മാരായി. ജര്‍മനിയും ഫ്രാന്‍സും ഇക്കുറി വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പുള്ള ടീമുകളാണ്. 

മറഡോണയും മെസിയും താരങ്ങളായി ഉയര്‍ന്നത് യൂത്ത് ലോകകപ്പിലൂടെയാണ്. ഇത്തവണ ദക്ഷിണകൊറിയയില്‍ നിന്ന് ഉദിച്ചുയരാന്‍ ചിലര്‍ കാത്തിരിക്കുന്നുണ്ട്. അര്‍ജന്റീനയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സാന്റിയാഗോ, ഇറ്റലിയുടെ സെന്റര്‍ബാക്ക് റിക്കാര്‍ഡോ, ഫ്രാന്‍സിന്റെ സ്ട്രൈക്കര്‍ ഴീന്‍ കെവിന്‍ അഗസ്റ്റിന്‍ എന്നീ യുവാക്കള്‍ ലോകത്തിലെ യുവരാജാക്കന്‍മാരാകാനുള്ള തയാറെടുപ്പിലാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :