ഒളിംപ്യൻമാരായ പി. അനിൽ കുമാർ, ഒ.പി ജയ്ഷ, പി.ടി. പൗലോസ് എന്നിവർ സ്പോട്സ് കൗൺസിൽ പരിശീലകരാകുന്നു. മൂവരേയും പരിശീലകരായി നിയമിക്കാൻ സ്പോട്സ് കൗൺസിൽ ഭരണ സമിതി യോഗം തീരുമാനിച്ചു. ജൂൺ ആദ്യവാരം നിയമനമുണ്ടാകും. ഒളിംപ്യൻമാരുടെ അനുഭവസമ്പത്ത് മുതൽക്കൂട്ടാകുമെന്ന് കായികമന്ത്രി മനോരമ ന്യൂസിനോട്.
സ്പോട്സ് കൗൺസിൽ പരിശീലകരാകാനുള്ള താൽപര്യം അറിയിച്ച് നാല് ഒളിംപ്യൻമാരാണ് കൗൺസിലിന് അപേക്ഷനൽകിയത്. ഇതിൽ 400 മീറ്ററിൽ റിയോ ഒളിംപിക്സിൽ പങ്കെടുത്ത മുഹമ്മദ് അനസിനെ ഒഴിവാക്കി. അടുത്ത ഒളിംപിക്സിന് യോഗ്യത നേടാൻ സാധ്യതയുള്ളയാളും, നിലവിൽ കൗൺസിലിന്റെ എലൈറ്റ് സ്കീമിലെ അത്്ലറ്റും ആയതനാലാണ് അനസിനെ പരിഗണിക്കാതിരുന്നത്.
സിഡ്നി ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധികരിച്ച അനിൽ കുമാർ ദീർഘദൂരത്തിൽ നിരവധി നേട്ടങ്ങൾ കൈവരിച്ച ഒ.പി ജയ്ഷ എന്നിവർ അത്്ലറ്റിക്സിലും, പി.ടി പൗലോസ് റോവിങ്ങിലും പുതിയതലമുറക്ക് പരിശീലനം നൽകും. ഒളിംപ്യൻമാരുടെ അനുഭവസമ്പത്ത് മുതൽക്കൂട്ടാകുമെന്ന് കായികമന്ത്രി.
ഒളിംപ്യൻമാർ താൽപര്യം അറിയിക്കുന്ന നിലയ്ക്ക് കൂടുതൽപേരെ നിയമിക്കാണ് കൗൺസിൽ തീരുമാനം. ദിർഘാവധിയിലൂള്ള പരിശീലകരെ ഒഴിവാക്കാനും ആലോചനയുണ്ട്.