E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ലയണല്‍ മെസിക്കു മേലെ പറക്കുമോ, പൗലോ ഡിബാല?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

lionel-messi-paulo-dybala-run-out
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മെസിയെ നെഞ്ചേറ്റിയവരുടെ ഇടനെഞ്ചിലേക്കായിരുന്നു പൗലോ ഡിബാല രണ്ടുഗോള്‍ അടിച്ചുകയറ്റിയതും മെസിക്കു പകരക്കാരന്‍ എന്ന ചര്‍ച്ചയിലേക്ക് വഴിമരുന്നിട്ടതും. എന്നാല്‍ ഡിബാല പറഞ്ഞു, എനിയ്ക്കു മെസിക്ക് പകരക്കാരന്‍ ആവണ്ട, എനിയ്ക്ക് ഞാനായാല്‍ മതിയെന്ന്. ഗ്രൗണ്ടില്‍ വെട്ടിയൊഴിഞ്ഞു മുന്നേറുന്നതുപോലെ ഡിബാലയും വിവാദത്തില്‍ നിന്ന് വെട്ടിയൊഴിഞ്ഞ് മാറിയിരിക്കുന്നു. മെസിയുടെ കടുത്ത ആരാധകനാണ് താന്‍ എന്നു പറയുന്നതോടെ ഡിബാല മെസി ആരാധകരെയും കീഴടക്കുന്നു.

ഫുട്ബോള്‍ കളത്തിലെ അപൂര്‍വം സങ്കരയിനങ്ങളില്‍ ഒന്നാണ് പൗലോ ഡിബാല. ലാ ജോയ എന്നാണ് ആളുടെ വിളിപ്പേര്. അപ്പന്റെ വീട്ടുകാര്‍ പോളണ്ടില്‍ നിന്ന് അമ്മയുടെ നാട് ഇറ്റയില്‍. അര്‍ജന്റീനയിലേക്ക് ചേക്കേറിയതിനാല്‍ പൗലോ ഡിബാല അര്‍ജന്റീനക്കാരനായി. അഞ്ചടി ഒന്‍പതര ഇഞ്ച് പൊക്കത്തില്‍ വളര്‍ന്നതോടെ ഡിബാലയിലെ കളിക്കാരനും വളര്‍ന്നു. വേഗത്തിലും ഡ്രിബ്ലിങ്ങിലും ശരീര സന്തുലനത്തിലും പന്ത് കൈവശം വയ്ക്കുന്നതിലും ത്രൂബോള്‍ കളിക്കുന്നതിലും മിടുക്കനാണ്. ലയണല്‍ മെസിയെപ്പോലെ ഇടങ്കാലന്‍ ഷോട്ടുകള്‍ക്കും മിടുക്കന്‍. സെറ്റ് പീസുകളിലും പാസുകള്‍ കൈമാറുന്നതിലും വൈദഗ്ധ്യം ഉണ്ടെങ്കിലും വായുവില്‍ കൂടിവരുന്ന പന്തിനുമേല്‍ നിയന്ത്രണം കുറവാണ്. ഏരിയല്‍ ബോളുകളിലൂടെ ഡിബാലയെ ദുര്‍ബലപ്പെടുത്താന്‍ എതിര്‍ ടീമിനും ആകും.

 1993ല്‍ അര്‍ജന്റീനയില്‍ ജനിച്ച ഡ‍ിബാല അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആയും ഫോര്‍വേഡായും കളിക്കും. വിവിധ പൊസിഷനുകളില്‍ കളിക്കാന്‍ കഴിയുന്നത് ഡിബാലയുടെ പ്ലസ് പോയന്റാണ്. ലോക ഫുട്ബോളിലെ ഭാവി നമ്പര്‍ 10 താരമാണ് പൗലോ ഡിബാലയെന്ന് ഇറ്റലിയുടെ ഇതിഹാസ താരം റോബര്‍ട്ടോ ബാജിയോ വിലയിരുത്തുന്നു. കളിയില്‍ മെസിയെപ്പോലെയെന്നാണ് ഗോണ്‍സാലോ ഹിഗ്വേന്‍ ഡിബാലയെ വിശേഷിപ്പിച്ചത്. 2015 സെപ്റ്റംബറില്‍ അര്‍ജന്റീനയ്ക്കായി ദേശീയ ടീമിലെത്തിയ പൗലോ ഡിബാല ആറു മല്‍സരം കളിച്ചു. എന്നാല്‍ ഗോളൊന്നുമില്ല. 2015 ജൂണില്‍ പലര്‍മോയില്‍ നിന്ന് യുവന്റസിലെത്തി. ഇതുവരെ 58 മല്‍സരങ്ങളില്‍ നിന്ന് 27 ഗോള്‍ നേടി. ആന്ദ്രേ പിര്‍ലോയുടെ പകരക്കാരനായിട്ടാണ് യുവന്റസിലെത്തിയത്. 

 ചാംപ്യന്‍സ് ലീഗിലെ മികവുറ്റ രണ്ടു ഗോളുകളോടെ കളിക്കാരുടെ ട്രാന്‍സ്ഫര്‍ വിപണയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം പൗലോ ഡിബാലയാണ്. മെസിക്കു പകരക്കാരനായി 23കാരനായ ഡിബാലയെ ബാര്‍സയുടെ ക്യാംപിലെത്തിക്കാനുള്ള ചര്‍ച്ച സജീവമാണ്. ഒപ്പം റയല്‍ മഡ്രിഡും നോട്ടമിട്ടുണ്ട്. ആര് കൊത്തിയാലും പൗല ഡിബാല ലോക ഫുട്ബോളില്‍ വസന്തം വിരിയിക്കുന്നത് കാണാം. ഡിബാല പറയുമ്പോലെ ആരുമായും താരതമ്യം വേണ്ട, ഡിബാലക്ക് ഡിബാലയുടെ ശൈലി മതി.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :