രാജ്യാന്തര അത്്റ്റിക്സ് ഫെഡറേഷൻ പ്രസിഡന്റിന്റെ പിന്തുണയോടെയാണ് റഷ്യൻ താരങ്ങൾ ആതൻസ് ഒളിംപിക്സിലെ ഉത്തേജക പരിശോധനയിൽ നിന്ന് രക്ഷപെട്ടതെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോർജ്. ആതൻസിൽ ലോങ്‌ജംപിൽ മെഡൽ നേടിയ റഷ്യൻ താരങ്ങൾ ഉത്തേജകം ഉപയോഗിച്ചോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ അടക്കമുള്ള മൂന്ന് രാജ്യങ്ങള്‍ പരാതി നല്കാനിരിക്കെയാണ് അഞ്ജുവിന്റെ പ്രതികരണം. ആദ്യമൂന്നു സ്ഥാനക്കാരെ അയോഗ്യരാക്കിയാല്‍ അഞ്ചുവിന് ഒളിംപിക്സ് വെള്ളിമെഡല്‍ ലഭിക്കും.
പി ടി ഉഷയ്ക്ക് തലനാരിഴയ്ക്ക് ഒളിംപിക്സ് മെഡല്‍ നഷ്ടമായ നിമിഷങ്ങള്‍ ഇന്നും വേദനയോടെ ഒര്‍ക്കുന്ന മലയാളിക്ക് വീറോടെ പറയാനായി ഒരു മെഡല്‍ നേട്ടത്തിന്റെ കഥ അഞ്ജു ബോബി ജോര്‍ജ് സമ്മാനിക്കുമോ ? 2004 ആതന്‍സ് ഒളിപിക്സിലെ അഞ്ചാം സ്ഥാനം വെള്ളിമഡലായി ഉയരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അഞ്ജു.
ഇന്ത്യക്ക് ഒപ്പം ആതൻസിൽ നാലും ആറും സ്ഥാനം നേടിയ ഓസ്‌ട്രേലിയയും ബ്രിട്ടനും ചേർന്നത് ഗുണം ചെയ്യും. പത്തുവര്‍ഷമാണ് ഒരു അത്്്ലീറ്റിന്റെ പരിശോധനാ സാമ്പിളുകള്‍ സൂക്ഷിക്കുന്നത്. റഷ്യന്‍ താരങ്ങളുടെ സാമ്പിളുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് അന്വേഷണത്തെ ബാധിക്കില്ലെന്ന് അഞ്ജു പറയുന്നു.
ആതന്‍സില്‍ നാല് അഞ്ച് ആറ് സ്ഥാനങ്ങളിലെത്തിയ ഒാസ്ട്രേലിയയും ഇന്ത്യയും ബ്രിട്ടനും ഏപ്രില്‍ രണ്ടാം വാരം നടക്കുന്ന രാജ്യാന്തര അത്്ലറ്റിക് ഫെഡറേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പരാതി ഉന്നയിക്കും. വാഡ അക്രഡിറ്റേഷനുള്ള മോസ്കോയിലെ ലാബിന്റെ ഒത്താശയോടെ റഷ്യന്‍ താരങ്ങള്‍ പരിശോധനയില്‍ കൃത്യമം കാണിച്ചെന്ന് കണ്ടെത്തിതിനെ തുടര്‍ന്നാണ് റിയോ ഒളിംപിക്സില്‍ നിന്ന് റഷ്യന്‍ അത്്ലറ്റിക്സ് ടീമിലെ വിലക്കിയത്.