E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 08:43 AM IST

Facebook
Twitter
Google Plus
Youtube

More in Sports

കോഹ്‌ലിക്കെന്താ കൊമ്പുണ്ടോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Virat-Kohli-mitchell-johnson-30 (1)
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിരാട് കോഹ്‌ലിയെ പ്രകോപിപ്പിച്ച് വീണ്ടും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇക്കുറി മിച്ചല്‍ ജോണ്‍സണ്‍ ആണ് പ്രകോപനവുമായി വന്നത്. അതും വിരാട് കോഹ്‌ലിയുടെ തലക്കിട്ടുതന്നെ കുത്തി. അജിങ്ക്യ രഹാനെയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തണം. കോഹ്‌ലിയെക്കാള്‍ മികച്ച ക്യാപ്റ്റന്‍ രഹാനെയാണെന്നും ജോണ്‍സണ്‍ പറഞ്ഞു. എന്തായാലും ജോണ്‍സണിന്റെ വാക്കുകള്‍ രഹാനെയാണോ കോഹ്‌ലിയാണോ മികച്ച ക്യാപ്റ്റന്‍ എന്ന വാദപ്രതിവാദത്തിന്റെ മൂര്‍ച്ച കൂട്ടും.

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ ബാറ്റിങ് മികവ് കാണിച്ചില്ലെങ്കിലും അതുവരെ ബാറ്റ്സ്മാന്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും തകര്‍ത്തു കളിച്ച വിരാട് കോഹ്‌ലിയായിരിക്കും തങ്ങള്‍ക്ക് വെല്ലുവിളിയാകുക എന്ന് ഓസ്ട്രേലിയ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെയാണ് കോഹ്‌ലിയെ മാനസികമായി തകര്‍ക്കണം എന്ന് ഓസ്ട്രേലിയ ലക്ഷ്യം വച്ചത്. പക്ഷെ ആക്രമണോത്സുകനായ എപ്പോഴും സഹതാരങ്ങളെ പ്രചോദിപ്പിക്കയും ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുന്ന ക്യാപ്റ്റനെയല്ലാതെ വേറെ ആരെയും പ്രകോപിപ്പിക്കേണ്ടെന്ന് ഓസ്ട്രേലിയക്കാര്‍ക്ക് നന്നായി അറിയാം.

ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയ്ക്ക് എത്തുന്നതിനു മുമ്പേ തുടങ്ങിയതാണ് കോഹ്‌ലിയെ 'തോണ്ടാനുള്ള' ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ ശ്രമം. തങ്ങള്‍ ലക്ഷ്യമിടുന്നത് കോഹ്‌ലിയെ ആണെന്നും അതിനുള്ള തന്ത്രങ്ങള്‍ ഒരുക്കിയെന്നും പറഞ്ഞു. എന്തായാലും ആദ്യടെസ്റ്റ് ഇന്ത്യ തോറ്റു. ക്യാപ്റ്റന്‍ ബാറ്റിങ്ങില്‍ പരാജയവുമായി. പിന്നീടൊരു ടെസ്റ്റ് സമനിലയിലാക്കുകയും ഒന്നില്‍ ജയിക്കുകയും ചെയ്തെങ്കിലും വിരാട് കോഹ്‌ലി ബാറ്റിങ്ങില്‍ പരാജയപ്പെട്ടുകൊണ്ടിരുന്നു. മൂന്നാം ടെസ്റ്റിനിടെ പരുക്കേറ്റതിനാല്‍ നാലാം ടെസ്റ്റില്‍ കളിച്ചതുമില്ല. പകരം ക്യാപ്റ്റനായി രഹാനെയെ ചുമതലപ്പെടുത്തി. ഇടയ്ക്കിടെ ഗ്രൗണ്ടിലേക്ക് വെള്ളവുമായി എത്തിയ കോഹ്‌ലി തന്ത്രങ്ങള്‍ കൈമാറി. എന്നാല്‍ പരുക്കേറ്റ താരം ഗ്രൗണ്ടിലെത്തിയത് ശരിയായില്ലെന്നും അതുകൊണ്ടുതന്നെ കള്ള പരുക്കാണെന്നും ഓസ്ട്രേലിയന്‍ താരങ്ങള്‍ ആക്ഷേപിച്ചു. പിന്നാലെ ബ്രാഡ് ഹോഡ്ജ് കടുത്ത ആരോപണവുമായി എത്തി. പരുക്കേറ്റ കോഹ്‌ലി നിര്‍ണായക ടെസ്റ്റ് കളിക്കാതിരുന്നത് ശരിയായില്ല, പിന്നാലെയെത്തുന്ന ഐ.പി.എല്‍ കളിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഹോഡ്ജ് പറഞ്ഞു. ഗുജറാത്ത് ലയണ്‍സിന്റെ പരിശീലകനായ ഹോഡ്ജ് കോഹ്‍‌ലിയുടെ നടപടിയെ വൃത്തികെട്ടതും നിന്ദ്യവുമെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ പിന്നീട് മാപ്പു പറഞ്ഞ് തടിയൂരി.

ക്യാപ്റ്റന്‍ എന്ന നിലയില്‍ രഹാനെ മികച്ചവനാണെന്നും ആ മികവ് ഇഷ്ടമാകാത്തതുകൊണ്ടാണ് കോഹ്‌ലി ഇടക്കിടെ വെള്ളവുമായി പോയതെന്നും ബ്രാഡ് ഹാഡിനും ബ്രണ്ടന്‍ ജൂലിയനും ആക്ഷേപിച്ചു. നാലാം ടെസ്റ്റിനുശേഷം ഓസ്ട്രേലിയക്കാരുമായി കൂട്ടുകൂടാന്‍ കൊള്ളില്ല എന്ന കോഹ്‌ലിയുടെ അഭിപ്രായമാണ് ഓസീസ് താരങ്ങളുടെ ഇപ്പോഴത്തെ കടന്നാക്രമണത്തിനു പിന്നില്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :