E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 10:56 AM IST

Facebook
Twitter
Google Plus
Youtube

More in Sports

അന്ന് കപിലിനോട് കുല്‍ദീപ് കരഞ്ഞു പറഞ്ഞത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sports
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണ്‍പൂരിലെ ക്രിക്കറ്റ് അക്കാദമയില്‍ നിന്ന് കണ്ണീരൊഴുക്കിയവന്‍ ഇന്ന് ഇന്ത്യന്‍ ടീമിന്റെ കണ്ണീരൊപ്പുന്ന കാഴ്ചയാണ് ധരംശാലയില്‍ കണ്ടത്. ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ റണ്‍സ് വാരി നില്‍ക്കുമ്പോഴാണ് അജിങ്ക്യ രഹാനെ കുല്‍ദീപ് യാദവിന്റെ കൈകളില്‍ പന്തേല്‍പിച്ചത്. അരങ്ങേറ്റ ടെസ്റ്റിന്റെ അങ്കലാപ്പൊന്നും കുല്‍ദീപിനെ അലട്ടിയില്ല. ‌വന്നു എറിഞ്ഞു ഡേവിഡ് വാര്‍ണര്‍, ഹാന്‍ഡ്സ് കോമ്പ്, മാക്സ്‌വെല്‍,കുമ്മിന്‍സ് എന്നിവരെ ഡ്രസിങ് റൂമിലേക്ക് മടക്കി. ക്യാപ്റ്റന്‍ ആഗ്രഹിച്ച മേല്‍ക്കൈ ടീമിനു നല്‍കിയ കുല്‍ദീപ് തന്നെ ഇന്ത്യ - ഓസ്ട്രേലിയ നാലാംടെസ്റ്റിന്റെ ആദ്യദിനത്തിലെ ഹീറോ.

കാണ്‍പൂരിലെ ക്രിക്കറ്റ് അക്കാദമയില്‍ ഫാസ്റ്റ് ബോളറായി കരിയര്‍ തുടങ്ങിയ കുല്‍ദീപിനെ ഇന്ത്യയുടെ ആദ്യ ചൈനമാന്‍ ബോളറാക്കി മാറ്റിയെടുത്തത് പരിശീലകന്‍  കപില്‍ പാണ്ഡെയാണ്. അതിവേഗത്തില്‍ എറിഞ്ഞു തകര്‍ത്ത പയ്യനോട് ഇന്നു മുതല്‍ നീ സ്പിന്‍ എറിഞ്ഞാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ചെക്കന്‍ വാവിട്ടു കരഞ്ഞു. ഫാസ്റ്റ് ബോളിങ്ങില്‍ നിന്ന് ഇടംകയ്യന്‍ അണ്‍ ഓര്‍ത്തഡോക്സ് ബോളറായി മാറാന്‍ കുല്‍ദീപ് കുറച്ചൊന്നുമല്ല കണ്ണീരൊഴുക്കിയത്. എന്നാല്‍ കുറച്ചു ദിവസത്തെ കരച്ചിലിനുശേഷം പയ്യന് കാര്യങ്ങള്‍ മനസിലായി. പീന്നീട് അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തി. 2014ല്‍ ഇന്ത്യയ്ക്കായി കളിച്ച കുല്‍ദീപ് ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബോളറായി. അണ്ടര്‍ 19ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഹാട്രിക് നേടുന്ന ഇന്ത്യന്‍ ബോളറുമായി കുല്‍ദീപ്. 

പിന്നീട് രഞ്ജി ടീമിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലുമെത്തി. 2012ല്‍ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിയെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ പരിശീലനത്തിനിടെ സച്ചിനെതിരെ ബോള്‍ചെയ്ത് വിക്കറ്റെടുത്ത രാത്രിയില്‍ ഉറക്കംവന്നതേയില്ലെന്ന് കുല്‍ദീപ് പറയുന്നു. അത് ബോളര്‍ എന്നനിലയില്‍ ആത്മവിശ്വാസം കൂട്ടിയെന്നും കുല്‍ദീപ് പറഞ്ഞു. 2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിയെങ്കിലും അവസരം ലഭിച്ചില്ല. 2016ലാണ് കുല്‍ദീപിന് ഐ.പി.എല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. ചൈനീസ് വംശജനായ  വെസ്റ്റ് ഇന്‍ഡീസ് ടീമിലെത്തിയ ബോളറുടെ പതിവുവിട്ടുള്ള ഇടംകയ്യന്‍ ബോളിങ്ങില്‍ നിന്നാണ് ചൈനമാന്‍ ബോളര്‍ എന്ന പ്രയോഗം വന്നത്. ഇടംകയ്യന്‍ ബോളര്‍ വലംകയ്യന്‍ ബാറ്റ്സ്മാനെതിരെ ഇടതുവശത്ത് കുത്തിച്ച് വലതുവശത്തേക്ക് പന്ത് തിരിച്ചുവിടുന്നതാണ് ചൈനമാന്‍ ബോളിങ് രീതി. എന്നാല്‍ ചിലപ്പോള്‍ ഇവര്‍ ഗൂഗ്ലിയും എറിയും. വലതുവശത്ത് കുത്തി ഇടത്തേക്ക് കയറുന്നതാവും ചൈനാ മാന്റെ ഗൂഗ്ലി. ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്‌വെല്‍ പുറത്തായത് കുല്‍ദീപിന്റെ ഗൂഗ്ലിയിലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ബാറ്റ്സ്മാന് ഒരു പിടിയും കിട്ടാത്ത പന്ത്.

ബോളിങ് ലെങ്തില്‍ കാണിക്കുന്ന കൃത്യതയും നിയന്ത്രണവും പന്തില്‍ വരുത്തുന്ന വ്യതിയാനങ്ങളുമാണ് കുല്‍ദീപിന്റെ നേട്ടം. നാഷല്‍ ക്രിക്കറ്റ് അക്കാദമയില്‍ വച്ച് സ്പിന്‍ ഇതിഹാസം ·ഷെയ്്ന്‍ വോണില്‍ നിന്ന് ലഭിച്ച ഉപദേശം ബോളിങ്ങിന് ഒരുപാട് സഹായമായെന്ന് കുല്‍ദീപ് പറയുന്നു. ബോളിങ്ങിലെ അടിസ്ഥാന തത്വങ്ങള്‍ മികച്ചതാണെന്നും എന്നാല്‍ ഓരോ ഏറിലും വരുത്തേണ്ട വ്യതിയാനങ്ങള്‍ എങ്ങനെയാവണമെന്നും വോണ്‍ ഉപദേശം നല്‍കിയെന്ന് കുല്‍ദീപ് പറഞ്ഞു. ഇപ്പോള്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ അനില്‍ കുംബ്ലെ പരിശീലിപ്പിക്കുന്ന ടീമിനൊപ്പം ചേര്‍ന്ന് ആദ്യ ടെസ്റ്റ് കളിക്കാനായതിന്റെ ആവേശത്തിലാണ് കുല്‍ദീപ്. ഒരു പക്ഷേ കുല്‍ദീപ് റാഞ്ചിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ ആ മല്‍സരം ജയിച്ചു കയറിയേനെ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :