അണ്ടര്‍ 17ലോകകപ്പ് ഫുട്ബോളിന് തയാറെടുക്കുന്ന കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ നീണ്ടുപോകുന്നതില്‍ ആശങ്ക അറിയിച്ച് ഫിഫ സംഘം. മല്‍സരം നടക്കണമെങ്കില്‍ ഒരുക്കങ്ങള്‍ മെയ് 15ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സ്റ്റേഡിയത്തിന് ചുറ്റുമുള്ള സ്ഥാപനങ്ങള്‍ മല്‍സരകാലത്ത് അടച്ചിടുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകണമെന്നും സ്റ്റേഡിയം സന്ദര്‍ശിച്ച ഫിഫ സംഘം ആവശ്യപ്പെട്ടു.
അണ്ടർ 17 ഫുട്ബോള്‍ ലോകകപ്പിന് കൊച്ചി വേദിയാകണമെങ്കില്‍ കടമ്പകള്‍ ഇനിയുമുണ്ടെന്ന മുന്നറിയിപ്പാണ് ഫിഫ നല്‍കുന്നത്.
സ്റ്റേഡിയത്തിലെ ശുചിമുറികള്‍ക്ക് പോലും വേണ്ട നിലവാരമില്ല. സുരക്ഷാപ്രശ്നങ്ങള്‍ വളരെവലുതാണ്. സ്റ്റേഡിയത്തിന് ചുറ്റുമുള്ള എല്ലാ വ്യാപാര്സ്ഥാപനങ്ങളും മല്‍സരത്തിന് പത്ത് ദിവസം മുന്‍പ് തൊട്ടെങ്കിലും അടച്ചിടണം. ഇത് രണ്ടുവര്‍ഷം മുന്‍പ് തന്നെ അധികൃതരെ അറിയിച്ചിരുന്നതാണെന്നും ഫിഫ വ്യക്തമാക്കി. എന്നാല്‍ സുരക്ഷപ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന വ്യാപാരസ്ഥാപങ്ങള്‍ അടിച്ചിടുമെന്നായിരുന്നു ജി.സി.ഡി.എ ചെയര്‍മാന്‍റെ മറുപടി.
സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണ ഉറപ്പുനല്‍കിയ മന്ത്രി എ.സി.മൊയ്തീന്‍ എല്ലാ ജോലികളും നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു.