റാഞ്ചി∙ ഓസീസ് താരങ്ങൾക്കു സ്ഥിരം ‘തലവേദന’യായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഉപമിച്ച് ഓസ്ട്രേലിയൻ മാധ്യമങ്ങൾ. കളിക്കളത്തിൽ ഓസീസ് താരങ്ങളോടു സ്ഥിരം ഏറ്റുമുട്ടുന്നതും വിവാദ ആംഗ്യങ്ങളും പ്രസ്താവനകൾകൊണ്ടും കളിക്കളത്തിൽ ‘നിറഞ്ഞു നിൽക്കുന്നതും’ കൊണ്ടാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ കോഹ്‌ലിക്കെതിരെ രംഗത്തുവന്നത്.
ലോക കായികരംഗത്തെ 28 വയസുകാരനായ ഡോണൾഡ് ട്രംപാണ് കോഹ്‌ലിയെന്നു ഡെയ്‌ലി ടെലിഗ്രാഫ് ആണ് അഭിപ്രായപ്പെട്ടത്. ലോക കായികരംഗത്തെ ട്രംപായി വളർന്നുവരികയാണു കോഹ്‌ലി. ഡോണൾഡ് ട്രംപിനെപ്പോലെ കോഹ്‌ലിയും വിവാദങ്ങളാണ് ഉണ്ടാക്കുന്നത്. തനിക്കെതിരായ ആരോപണങ്ങൾ മറച്ചുവയ്ക്കാൻ കോഹ്‌ലി മാധ്യമങ്ങളെ പഴിപറയുകയാണെന്നും ഡെയ്‌ലി ടെലിഗ്രാഫ് ആരോപിക്കുന്നു.