നെയ്യാറ്റിൻകരയിൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിന്റെ നല്ലൊരുപങ്ക് കൊണ്ടുപോകുന്നത് സമാന്തര സർവീസുകാർ. കെ.എസ്.ആർ.ടി സ്റ്റേഷന് തൊട്ടുമുമ്പിൽ സകലനിയമങ്ങളും ലംഘിച്ചാണ് ഇവയുടെ പ്രവർത്തനം. സമാന്തരവാഹനങ്ങളുടെ റജിസ്ട്രേഷൻ നമ്പർ സഹിതം പരാതി നൽകിയിട്ടും പൊലീസ് നടപടിയുണ്ടാകുന്നില്ല
ഇത് കേൾക്കുമ്പോൾ തന്നെ സമാന്തരവാഹനവും അതേ റൂട്ടിൽ പുറപ്പെടാൻ തയാറാകും. കെ.എസ്.ആർ.ടി.സി സ്റ്റേഷന് നേരേ എതിർവശത്താണ് ഇവരുടെ താവളം. ഏതുറൂട്ടിൽ സർക്കാർബസ് പോയാലും തൊട്ടുമുന്നിലൊരു സമാന്തര വാഹനം കാണും. സർക്കാർ ബസ്സുകൾക്ക് മാത്രം അനുമതിയുള്ള നെയ്യാറ്റിൻകര താലൂക്കിൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനം കൂടാത്തതിന് പ്രധാനകാരണവും ഇതുതന്നെ
കെ.എസ്.ആർ.ടി.സി ബസ്സിൽ കയറാൻവരുന്നവരെ ബസ് സ്റ്റാൻഡിൽ നിന്നുതന്നെ വിളിച്ചിറക്കിക്കൊണ്ടുപോകുന്നു.
സമാന്തര വാഹനങ്ങളുടെ റജിസ്ട്രേഷൻ നമ്പർ ഉൾപ്പടെ ജില്ലാ ട്രാൻസ്പോർട്ട് ഒാഫിസർ നെയ്യാറ്റിൻര ഡിവൈഎസ്പിയ്ക്ക് ഈ മാസം ആറിന് നൽകിയ പരാതിയാണിത്. ഇതുവരെ ഒരുനടപടിയും ഉണ്ടായില്ല. നിയമം നടപ്പാക്കിയാൽ മതി കെ.എസ്.ആർ.ടി.സിയുടെ വരുമാനം ഇരട്ടിയാകാൻ. ഇത് നെയ്യാറ്റിൻകരയുടെ മാത്രം അവസ്ഥയല്ല