ആറ്റിങ്ങൽ ബൈപാസ് നിർമാണം വൈകുന്നത് കാരണം ദുരിതത്തിലായത് നാട്ടുകാരാണ്. ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച് ആധികാരിക രേഖ റവന്യുവകുപ്പ് പരസ്യപ്പെടുത്താത്തതിനാൽ, സ്വന്തം വസ്തു ഈട് വയ്ക്കാനോ, വിൽക്കാനോ, വീടു വയ്ക്കാനോ കഴിയാതെ അവസ്ഥയാണിവിടെ. ദേശീയപാത വിഭാഗം പല തവണ രൂപരേഖ മാറ്റിെയങ്കിലും പദ്ധതി എന്നുവരുമെന്ന് ആർക്കും ഒരു രൂപവുമില്ല
തലങ്ങും വിലങ്ങും ഇട്ടിരിക്കുന്ന ഈ കല്ലുകളാണ് ആറുവർഷമായി ബൈപ്പാസ്. ഇങ്ങനെ കല്ലിട്ടും വരവരച്ചിട്ടും ആള് പോയിട്ട് നാളുകുറെയായി സ്ഥലം ഏറ്റെടുക്കുമോ ഇല്ലയോ. ആരും ഒന്നും പറയുന്നില്ല.ഇത് കാരണം ഉള്ള വസ്തു പണയപ്പെടുത്തി വായ്പയെടുക്കാനോ വിൽക്കാനോ എന്തിന് വീട് വയ്ക്കാൻ പോലും ഇവിടെയുള്ളവർക്ക് പറ്റുന്നില്ല. സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച സർവ്വേ രേഖയെങ്കിലും പ്രസിദ്ധപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
എല്ലാം റവന്യുവകുപ്പിന്റെ അനാസ്ഥയാണെന്ന് ആറ്റിങ്ങൽ നഗരസഭ. ഒരു പദ്ധതിയെ എങ്ങനെ അലങ്കോലമാക്കാമെന്നതിന്റ ഉത്തമ ഉദാഹരണമാണ് ആറ്റിങ്ങൽ ബൈപാസ്.