ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാൽസംഗത്തിന് ഇരയായി 50കാരി കൊല്ലപ്പെട്ടു. സംഭവത്തിൽ ക്ഷേത്രത്തിലെ പൂജാരിയും രണ്ട് സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബദ്വാൻ ജില്ലയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. മൂന്നു ദിവസം മുൻപ് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്. വൈകിട്ട് ക്ഷേത്രത്തിൽ പോയ 50കാരിയെ പൂജാരിയും രണ്ടു സഹായികളും ചേർന്ന് കൂട്ടബലാൽസംഗത്തിന് ഇരയാക്കി കൊന്നു എന്നാണ് കേസ്.
സ്ത്രീയുടെ മൃതദേഹം ഇവർ തന്നെ വീട്ടിലെത്തിക്കുകയും, ക്ഷേത്രത്തിലെ കിണറ്റിൽ വീണ് മരിച്ചുവെന്ന് വീട്ടുകാരോട് വിശദീകരിക്കുകയും ചെയ്തു. വീടിന്റെ മുറ്റത്ത് മൃതദേഹം എത്തിച്ച ശേഷം ഇവർ വേഗം മടങ്ങുകയും ചെയ്തു. ഇതോടെ വീട്ടുകാരുടെ നിർബന്ധപ്രകാരം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. അപ്പോഴാണ് ഇവർ കൂട്ടബലാലാസംഗത്തിന് ഇരയായിട്ടുണ്ടെന്നും സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റതായും കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തുന്നത്. പിന്നാലെ സംഭവം വിവദമായതോടെയാണ് പൂജാരി അടക്കം മൂന്നുപേർ അറസ്റ്റിലായി.
എന്നാൽ തെറ്റ് ചെയ്തിട്ടെന്നും സ്ത്രീ കിണറ്റിൽ വീണാണ് മരിച്ചതെന്നും അറസ്റ്റിലാവർ പറയുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ അലംഭാവം കാണിച്ച സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതായും ബദ്വാന്‍ ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.