പ്ലാസ്റ്റിക് സർജറി നടത്തി മാറ്റം വരുത്തി; അങ്കോട ലോക്ക മരണം അന്വേഷിക്കാൻ റോ

sri-lankan-gangster-angoda-
SHARE

ശ്രീലങ്കൻ അധോലോക നേതാവ് അങ്കോട ലോക്ക കോയമ്പത്തൂരിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ  ദേശീയ രഹസ്യാനേഷണ ഏജൻസി - റോ അന്വേഷണം തുടങ്ങി.  റോയുടെ അഞ്ചംഗ സംഘം കോയമ്പത്തൂരിലെത്തി തെളിവുകൾ ശേഖരിച്ചു. പിടിക്കപെടാതിരിക്കാൻ മുഖം പ്ലാസ്റ്റിക് സർജറി നടത്തി മാറ്റം വരുത്തിയായിരുന്നു ലോക്ക കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞിരുന്നത് എന്ന് വ്യക്തമായി.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ശ്രീലങ്കൻ അധോലോക നേതാവ് അങ്കോട ലോക്ക കോയമ്പത്തൂർ മെഡിക്കൽ കോളജിൽ വച്ച് മരിക്കുന്നത്. അബോധാവസ്ഥയിൽ എത്തിച്ച ലോക്ക മണിക്കുറുകൾക്കകം മരിച്ചു.പ്രദീപ് സിങ്ങന്ന വ്യാജ പേരിലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി പിന്നേറ്റ് രാവിലെ കൂടെ വന്നിരുന്ന രണ്ടു സ്ത്രികൾ ഉൾപ്പെട്ട സംഘം മൃതദേഹം ഏറ്റുവാങ്ങി മധുരയിലെത്തിച്ചു ദഹിപ്പിച്ചു. തൊട്ടുപിറകെ ശ്രീലങ്ക കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളുടെ കൂടെ താമസിച്ചിരുന്ന അമാനി താജിയെന്ന കൊളംബോ സ്വദേശിനിയെയും, വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി നൽകിയ മധുരയിലെ അഭിഭാഷക ശിവകാമി സുന്ദരി, തിരുപ്പൂർ സ്വദേശി ധ്യാനേശ്വരൻ എന്നിവരും പിടിയിലായി. ശവസംസ്കാര ചടങ്ങുകൾ വീഡിയോ കോൾ വഴി ലോക്കയുടെ ശ്രീലങ്കയിലെ സഹോദരിക്കു കാണിച്ചു കൊടുത്തിരുന്നു. ഇവരാണ് വിവരം പൊലിസിനെ അറിയിച്ചത്‌. 

തുടർന്ന് കേസ് എറ്റെടുത്ത 'ക്രൈം ബ്രാഞ്ച് സി ഐ ഡി വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ലോക്കയും അമാനി താജിയും രണ്ടു വർഷമായി കോയമ്പത്തൂരിൽ ഒഴിവിൽ കഴിഞ്ഞിരുന്നുവെന്ന് കണ്ടെത്തിയത്‌. കഴിഞ്ഞ ഫെബ്രുവരിയിൽ എസ്. ആർ പുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചു ഇയാൾ മുഖത്ത്  പ്ലാസ്റ്റിക്  സർജറി ചെയ്തിരുന്നു. തിരിച്ചറിയാതിരിക്കാനായിരുന്നു ഇത്. ചരൻമാർ നഗറിലെ  റോയൽ ഫിറ്റ്നസ് സെൻ്ററിലെ സ്ഥിരം സന്ദർശകനായിരുന്നു ലോക്കയെന്നും കണ്ടെത്തി. 

ഇയാളുടെ മറ്റു ബന്ധങ്ങളെ കുറിച്ചും സിബിസിഐ ഡി അന്വേഷണം തുടങ്ങി.അതിനിടെ റോയിലെ 5 ഉദ്യോഗസ്ഥർ കോയമ്പത്തൂരിൽ എത്തി. ഐ ജി അടക്കുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കുടി കാഴ്ച നടത്തി. ലോക്കയ്ക്ക് തമിഴ് പുലികളുമായി ബന്ധമുണ്ടെന്നാണ് സൂചന. പിടിയിലായ ശിവകാമിയുടെ കുടുംബത്തിന് തമിഴ് പുലികളുമായി ബന്ധം' ഉണ്ടെന്നു കണ്ടെത്തി. എൽ ടി.ടി.യെ പിന്തുണച്ചതിന് ശിവകാമിയുടെ അച്ഛൻ നേരത്തെ ജയിലിൽ ശിക്ഷ അനുഭവിച്ചയാളാണ്. 

ഇവരുടെ ബാങ്ക് ഇടപാടുകളിൽ പരിശോധന തുടങ്ങി. വിദേശത്തു നിന്നും വന്ന പണത്തെ കുറിച്ചാണ് അന്വേഷണം. അറസ്റ്റിലാകുമ്പോൾ ഗർഭിണിയായിരുന്ന അമാനിയെ ഗർഭം അലസിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാർജ് ചെയ്ത ഇവരെ അതീവ സുരക്ഷാ ജയിൽ ആയ ചെന്നൈ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റി. എതിർ സംഘത്തലവനെ വെടിവച്ചു കൊന്നതിന് ശേഷം അയാളുടെ ഭാര്യയായ അമാനിയുമായി 2018-ലാണ് ലോക്ക തമിഴ്നാട്ടിൽ എത്തിയ തന്നാണ് പുറത്തു വരുന്ന വിവരം.

MORE IN Kuttapathram
SHOW MORE
Loading...
Loading...