ഉത്തർപ്രദേശിൽ 5 മക്കളെ പുഴയിലെറിഞ്ഞ് അമ്മ; ദാരുണം

lucknow-kids
SHARE

ഉത്തർപ്രദേശില്‍ അമ്മ അഞ്ച് മക്കളെ പുഴയിലേക്കെറിഞ്ഞു. ഗംഗാ നദിയില്‍ എറിഞ്ഞ കുട്ടികളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിരച്ചില്‍ തുടരുകയാണ് എന്നാണ് വിവരം.   

കൂലി വേല ചെയ്ത് ജീവിക്കുന്നവരാണ് കുടുംബം. പണം കിട്ടാതെ വന്നതോടെയാണ് കുട്ടികളെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സംഭവത്തെപ്പറ്റി പൊലീസ് പ്രതികരിച്ചത് ഇങ്ങനെയാണ്: ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വീട്ടമ്മ അഞ്ച് കുട്ടികളെ ഗംഗാ നദിയില്‍ എറിഞ്ഞത്.   അമ്മയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗോപിഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ജഹാംഗിറാബാദ് ഗ്രാമത്തിലാണ് സംഭവമെന്ന് എസ്പി റാം ബദന്‍ സിങ് പറഞ്ഞു. മഞ്ജു യാദവും ഭാര്യ മൃദുല്‍ യാദവും തര്‍ക്കം പതിവായിരുന്നു. ഇതില്‍ മനംമടുത്താണ് ഇവര്‍ കഴിഞ്ഞദിവസം രാത്രി മക്കളുമായി പുഴക്കരയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആരതി, സരസ്വതി, മാതേശ്വരി, ശിവശങ്കര്‍, കേശവ് പ്രസാദ് എന്നിവരെയാണ് പുഴയില്‍ എറിഞ്ഞത്. വളരെ ആഴമുള്ള പ്രദേശത്താണ് കുട്ടികളെ എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...