യുവതിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ കീഴടങ്ങി

fr-thomas
SHARE

കോട്ടയം കല്ലറയില്‍ ബംഗ്ലദേശുകാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ വൈക്കം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. കോട്ടയം കല്ലറ സെന്‍റ് മാത്യൂസ് പള്ളിവികാരിയായ ഫാദര്‍ തോമസ് താന്നിനില്‍ക്കുംതടത്തിലിനെതിരെ യുവതി പരാതി നല്‍കിയിരുന്നു. 

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ കല്ലറ മണിയാതുരുത്ത് സെന്‍റ് മാത്യൂസ് പള്ളിവികാരി കൂടിയായ ഫാദര്‍ തോമസ് നാട്ടിലേയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. നാളുകള്‍ക്ക് മുമ്പ് ഇവിടെയത്തിയ യുവതിയെ മണിയാതുരുത്തില്‍തന്നെയാണ് വൈദികന്‍ പാര്‍പ്പിച്ചിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു.  

ഇതിനിടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച യുവതിയെ കോട്ടയത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കല്ലറയിലെ മഹിളാ മന്ദിരത്തിന്‍റെ സംരക്ഷണത്തിലേയ്ക്ക് മാറ്റി.  യുവതിയുടെ സിംബാബ്്വെ സ്വദേശിയായ ആണ്‍ സുഹൃത്തും ഒപ്പമുണ്ട്. ബംഗ്ലാദേശാണ് സ്വദേശമെങ്കിലും ഇംഗ്ലണ്ടിലാണ് യുവതി താമസിച്ചിരുന്നത്. ഇവര്‍ക്ക് രണ്ട് പൗരത്വവുമുണ്ട്. 

പൊലീസ് കേസെടുത്തതോടെ ഫാദര്‍ തോമസിനെ വൈദിക വൃത്തിയില്‍നിന്നും മറ്റ് ശുശ്രൂകളില്‍ നിന്നും പാലാ രൂപത പുറത്താക്കി. എല്ലാ നിയമനടപടിയിലും   പൂര്‍ണമായി സഹകരിക്കുമെന്നും രൂപത വ്യക്തമാക്കി

MORE IN LOCAL CORRESPONDENT
SHOW MORE