യുപിയില്‍ ഗര്‍ഭിണിയെ കൂട്ടമാനഭംഗം ചെയ്തു; ഹരിയാനയില്‍ ഏഴുവയസുകാരിയെയും

rape
Representative image
SHARE

ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ യുവതി കൂട്ടമാനഭംഗത്തിനിരയായി. ബുദൗനില്‍ പുലര്‍ച്ചെ പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പുറത്തിറങ്ങിയ മുപ്പത്തിരണ്ടുവയസുകാരിയാണ് ക്രൂരപീഡനത്തിനിരയായത്. അതിനിടെ, ഹരിയാനയില്‍ ഏഴുവയസുകാരിയെ കൂട്ടമാനഭംഗം ചെയ്തു. ഒരാഴ്ചയ്ക്കിടെ ഒന്‍പത് പേരാണ് ഹരിയാനയില്‍ മാത്രം കൂട്ടമാനഭംഗത്തിനിരയായത്.  

ഉത്തര്‍പ്രദേശിലെ ബുദൗന്‍ ജില്ലയില്‍ കാച്ചുല ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം. പുലര്‍ച്ചെ പ്രാഥമിക കൃത്യനിര്‍വഹണത്തിന് വീടിന് പുറത്തേക്കിറങ്ങിയ യുവതിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വനപ്രദേശത്ത് കൈകാലുകള്‍ ബന്ധിക്കപ്പെട്ട് വായില്‍ തുണി തിരുകി പീഡനത്തിനിരയായ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഗുരുതരപരുക്കേറ്റ യുവതിയെ വിദഗ്ധചികില്‍സയ്ക്കായി ബറേലിയിലെ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം തുടരുന്ന പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

അതേസമയം, സ്ത്രീകള്‍ക്കെതിരെ അതിക്രമം തുടരുന്ന ഹരിയാനയില്‍ ഏഴുവയസുകാരി കൂട്ടമാനഭംഗത്തിനിരയായി. ഫരീദാബാദില്‍ ബന്ധുവായ യുവതിക്കൊപ്പം കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയാണ് മാനഭംഗപ്പെടുത്തിയത്. സോഹ്ന ഗ്രാമത്തില്‍ പെണ്‍കുട്ടിയുടെ വീടിനടുത്തുള്ളവരാണ് അക്രമത്തിനു പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിപക്ഷമായ കോണ്‍ഗ്രസിന്‍റേയും വനിതാസംഘടനകളുടേയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് ഹരിയാനയില്‍ വീണ്ടും കൂട്ടമാനഭംഗം. 

MORE IN LOCAL CORRESPONDENT
SHOW MORE