ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താന്‍ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി ഇന്റലിജന്‍സ് 2010 ഗുണ്ടകളുടെ പട്ടിക തയാറാക്കി. സംസ്ഥാനത്ത് സംഘടിതവും വ്യക്തിപരവുമായ ആക്രമണങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി. ഒരുമാസത്തിനകം ഇന്റലിജന്‍സ് സര്‍ക്കാരിന് നടപടി റിപ്പോര്‍ട്ട് നല്‍കും.
സംസ്ഥാനത്തെ ഗുണ്ടകളെ അമർച്ച ചെയ്യാൻ സർക്കാർ നിരവധി പദ്ധതികൾ കൊണ്ടു വന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പായിരുന്നു പദ്ധതികൾ പരാജയപ്പെടാനുള്ള പ്രധാന കാരണം. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസിനു പിന്നിൽ കുപ്രസിദ്ധ ഗുണ്ടകളാണെന്ന് തെളിഞ്ഞതോടെയാണ് കടുത്ത നടപടികളിലേക്ക് നീങ്ങാൻ സർക്കാരിന് പ്രേരണയായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ഇന്റലിജൻസ് ഡിജിപി, മുഹമ്മദ് യാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയത്.
ഇന്റലിജൻസ് തയ്യാറാക്കിയ പട്ടികയിൽ 2010 പേരാണുള്ളത്. നിലവിലുള്ളതും നേരത്തെ തയ്യാറാക്കിയ പട്ടിക പ്രകാരമുള്ളവരും പുതുക്കിയ ലിസ്റ്റിലുണ്ട്. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ നിര്‍ദശംകലക്ടര്‍മാര്‍ക്കും സർക്കാർ നൽകി കഴിഞ്ഞു. എസ്പിമാര്‍, റേഞ്ച് ഐജിമാര്‍ എന്നിവർ നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും കാപ്പ ചുമത്തുന്ന നടപടികളിലേക്ക് കടക്കുക.