തിരുവനന്തപുരം പാറ്റൂർ ഭൂമിയിടപാടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷനും ഉൾപ്പെടെ അഞ്ചു പേർക്കെതിരെ വിജിലൻസ് കേസെടെത്തു. ഉമ്മൻചാണ്ടി കേസിൽ നാലാം പ്രതിയാണ്.പാറ്റൂരിൽ ഫ്ളാറ്റ് നിർമാതാക്കൾ പന്ത്രണ്ട് സെന്റ് സർക്കാർ സ്ഥലം കയ്യേറിയെന്നാണ് കേസ്
തിരുവനന്തപുരം നഗര മധ്യത്തിലെ പാറ്റൂരിൽ 12 സെന്റ് സർക്കാർഭൂമി സ്വാകാര്യ ഫ്ളാറ്റ് നിർമ്മാതാക്കൾ കൈവശപ്പെടുത്തുന്നതിന് ഒത്താശ ചെയ്തു എനന് കേസിലാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിജിലൻസ് ്‍ അഞ്ചാം പ്രതിയാക്കിയത്. ജല അതോറിറ്റി മുൻഎക്സിക്യൂട്ടിവ് എൻജിനിയർമാരായ ആർ.സോമശേഖരൻ,എസ്.മധു എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.മുൻചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷൺ മൂന്നാം പ്രതിയും ഫ്ലാറ്റുടമ ടി.എസ്.അശോക് അഞ്ചാംപ്രതിയുമാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും ചീഫ്സെക്രട്ടറിയായിരുന്ന ഇ.കെ.ഭരത്ഭൂഷണും സർക്കാർ ഭൂമി സ്വകാര്യ ഫ്ലാറ്റുടമയ്ക്ക് ലഭിക്കാൻ ക്രമവിരുദ്ധമായി പ്രവർത്തിച്ചതായും കുറ്റപത്രത്തിൽ ചൂണ്ടികാണിക്കുന്നു. ഭൂമി യിടപാടിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടെക്കണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യാതാനന്ദനാണ് ഹർജി നൽകിയത്..
സർക്കാർ ഭൂമി കയ്യേറിയതിനു തെളിവു ലഭിച്ചിട്ടും എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടെന്ന് കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ കോടതി ആരാഞ്ഞിരുന്നു.കേസുമായി ബന്ധപ്പെട്ട രേഖകൾ ലോകായുക്തയുടെ പക്കലാണെന്നും ,ഇതാണ് കേസെടുക്കുന്നതിനുള്ള പ്രധാന തടസമെന്നും വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് വിജിലൻസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്. നിയമോപദേശകൻ സി.സി.അഗസ്റ്റിൻ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ എ.ജിയും കേസെടുക്കാമെന്നുള്ള നിയമോപദേശം നൽകിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ വിജിലൻസ് തീരുമാനിച്ചത്