കേരളത്തിൽ നിന്ന് ഒന്നര പതിറ്റാണ്ടിനുശേഷം മാത്സ് ഒളിംപ്യാഡിലേയ്ക്ക് യോഗ്യത നേടി ഒരു കൊച്ചുമിടുക്കൻ. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അദ്വൈത് എച്ച് ശിവം ആണ് ലോകത്തിന് മുന്നിൽ നാടിന്റെ യശസുയർത്തിയത്. ഏഷ്യാ പസഫിക് ഒളിംപ്യാഡിന് തിരഞ്ഞെടുക്കപ്പെട്ട അദ്വൈത് അടുത്ത ജൂലൈയിൽ ബ്രസീലിൽ നടക്കുന്ന ലോക മാത‌്സ് ഒളിംപ്യാഡിന് മുന്നോടിയായുള്ള ക്യാംപിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു.
കണക്കില്ലാതെ കണക്കിനെ ഇഷ്ടപ്പെട്ടപ്പോൾ കണക്കിന്റെ ലോകത്തെ വലിയ കണക്കുകാരനായി അദ്വൈത്. താഴ്ന്ന ക്ലാസുകൾ മുതൽ കണക്കാണ് ഇഷ്ടവിഷയം കണക്ക് അധ്യാപികയായ അമ്മയുെട പ്രത്സാഹനവും കൂടതൽ ഊർജമായി. പ്ലസ് വൺ ക്ലാസിലേയ്ക്കാണ് അദ്വൈത് ആനക്കല്ല് സെന്റ് ആന്റണീസിൽ എത്തുന്നത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് മാത‌്സ് ഒളിംപ്യാഡിനുള്ള പ്രാഥമിക ഘട്ടത്തിലേയ്ക്ക് അപേക്ഷിക്കുന്നത്. കേരളത്തിലെ 12 മേഖലകളിൽ നടത്തിയ പരീക്ഷയിൽ തിരഞ്ഞെടുക്കപ്പട്ടതോടെ ആദ്യ കടമ്പ കടന്നു. തുർന്ന് രണ്ടാം ഘടത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരോട് ഏറ്റമുട്ടി അവസാന മുപ്പതിൽ ഇടം നേടി. കടുകട്ടിയായിരുന്നു പരീക്ഷകളെന്ന് അദ്വൈത് പറയുന്നു.
അദ്വൈതിന്റെ നേട്ടത്തിൽ സെന്റ് ആന്റണീസ് സ്കൂളും ഏറെ അഭിമാനിക്കുന്നു. അടുത്ത ഏപ്രിൽ , മെയ് മാസങ്ങളിൽ മുംബൈയിലെ ഹോമിബാബ സെന്റർ ഫോർ സയൻസ് ആൻഡ് എഡ്യൂക്കേഷൻ സംഘടിപ്പിക്കുന്ന ക്യാപിലേയ്ക്കാണ് അദ്വൈത് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആറുപേരാണ് ലോക മാത്്സ് ഒളിംപ്യാഡിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ബ്രസീലിലേയ്ക്ക് പോകുക. അതേസമയം ഏഷ്യ പസഫിക്സ് മാത‌്സ് ഒളിംപ്യാഡിന് അദ്വൈത് യോഗ്യത നേടിക്കഴിഞ്ഞു. ഇനിയും കണക്കിലെ കണക്കില്ലാത്ത ഉയരങ്ങൾ തന്നെയാണ് ഈ മിടുക്കന്റെ ലക്ഷ്യം. ഒാരോ ചുവടിലും അതിനുള അടിത്തറ നൽകുകയാണ് അധ്യാപകരും മാതാപിതാക്കളും.