സംസ്ഥാനത്തെ കുടിവെള്ള വിതരണത്തിൽ പരാതികൾ ഏറെയുണ്ടെന്ന് വകുപ്പ് മന്ത്രിയുടെ കുറ്റസമ്മതം.ജലവിഭവവകുപ്പിന്റെ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള മന്ത്രിയുടെ ഏറ്റുപറച്ചിൽ.മന്ത്രിയുടെ വാക്കുകൾ കരുതലായി സൂക്ഷിക്കമമെന്നാണ് മുഖ്യമന്ത്രിയുടെ ഉപദേശം
കോടികൾ മുതൽമുടക്കി ആസ്ഥാനമന്ദ്ിരം നിർമിക്കാനുള്ള വ്യഗ്രത കുടിവെള്ള വിതരണവിതരണത്തിലും ഉണ്ടാകണമെന്ന ആമുഖത്തോടെയാണ് മന്ത്രി പറഞ്ഞു തുടങ്ങിയത്.കുടിവെള്ള വിതരണത്തിലുള്ള ധാരാളം പരാതികൾ തനിക്ക് നേരിട്ടറിയാമെന്നും മന്ത്രി പറഞ്ഞു
ധാരാളം ജലസ്രോതസുള്ള നാട്ടിൽ ജലദൗർലഭ്യത്തിനു പ്രധാന കാരണം അലക്ഷ്യമായ ഉപയോഗമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, മന്ത്രിയുടെ വാക്കുകൾ ഉദ്യോഗസ്ഥർ കരുതലായി സൂക്ഷിക്കണമെന്ന മുന്നറിയിപ്പും നൽകിയാണ് വേദി വിട്ടത്. ജലവിഭവ വകുപ്പിന്റെ ആസ്ഥാനമന്ദിരത്തോടൊപ്പം ,ജലവിതരണത്തിലെ ഓൺലൈൻ പരാതി പരിഹാര സെല്ലായ ജനമിത്രയുടെ ഉദ്ഘാടനും മുഖ്യമന്ത്രി നിർവഹിച്ചു.