വ്യവസായ മന്ത്രി എ.സി.മൊയ്തീന്റെ വടക്കാഞ്ചേരിയിലെ വീട്ടിൽ മോഷണശ്രമം. വാതിൽ കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്ത് കയറിയെങ്കിലും കാര്യമായൊന്നും നഷ്ടമായില്ലെന്ന് മന്ത്രിയും കുടുംബവും അറിയിച്ചു.
ഒരാഴ്ചയായി മന്ത്രിയും കുടുംബവും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലായതിനാൽ വടക്കാഞ്ചേരിയിലെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇന്ന് രാവിലെ 6 മണിയോടെ തിരികെയെത്തിയപ്പോളാണ് മുൻ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. വീട്ടുപകരണങ്ങൾ അലങ്കോലമാക്കിയ നിലയിലായിരുന്നു. പിൻവാതിലും തകർത്തിട്ടുണ്ട്. അലമാര തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. ഒടുവിൽ വീടിന്റെ താക്കോൽകൂടവും വൈദ്യുതി ഫ്യൂസും കിണറ്റിലെറിഞ്ഞ ശേഷമാണ് മോഷ്ടാവ് വോ യ ത്.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. ആദ്യമായാണ് മന്ത്രിയുടെ കുടുംബം ഇത്രയും ദിവസം വീട്ടിൽ നിന്ന് മാറി നിൽക്കുന്നത്. അതറിയാവുന്ന വരാവും ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഇന്ന് പുലർച്ചെ മുന്ന് മണി വരെ പൊലീസ് സ്ഥലത്ത് പട്രോളിങ് നടത്തിയിരുന്നതിനാൽ അതിന് ശേഷമാവും കവർച്ചാ ശ്രമമെന്നും കരുതുന്നു.