രാജ്യത്ത് ബി.ജെ.പിയെ നേരിടാൻ ഇടതുപാർട്ടികൾ മതേതര കൂട്ടായ്മയിൽ അണിചേരണമെന്ന് മുസ്്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറം ലോക്സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ മുസ്്ലിംലീഗ് സ്ഥാനാർഥിയെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
ഭിന്നിപ്പിച്ചു ഭരിക്കാനുളള ബി.ജെ.പി നീക്കത്തെ രാജ്യത്തെ മതേരത പാർട്ടികൾ ഒന്നായി നിന്ന് ചെറുത്തു തോൽപിക്കാനുളള സമയമായെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സി.പി.എം അടക്കമുളള ഇടതുപാർട്ടികൾ ദേശീയ തലത്തിൽ യോജിക്കാവുന്ന വേദികളിൽ ഒന്നിച്ചു നിൽക്കുകയാണ് വേണ്ടത്. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിക്കെതിരെ ലീഗിന് യോജിക്കാവുന്ന പാർട്ടികളുമായി സഖ്യമുണ്ടാക്കുകയാണ് അടുത്ത ലക്ഷ്യം. ഭൂരിപക്ഷ, ന്യൂനപക്ഷ താൽപര്യമുളള രാഷ്ട്രീയപാർട്ടികളുമായി യോജിച്ച് പ്രവർത്തിക്കാനില്ല. മലപ്പുറം ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ.
ദേശീയ ജനറൽ സെക്രട്ടറിയായ ശേഷം നാട്ടിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ പ്രവർത്തകർ സ്വീകരണമൊരുക്കി.