E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 01:24 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പെസഹാ വ്യാഴാഴ്ചത്തെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ വനിതകളെ പങ്കെടുപ്പിക്കേണ്ടെന്ന് സിറോ മലബാര്‍ സഭ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പെസഹാ വ്യാഴാഴ്ചത്തെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ വനിതകളെ പങ്കെടുപ്പിക്കേണ്ടെന്ന് സിറോ മലബാര്‍ സഭ. പുരുഷന്മാരുടെ കാലുകഴുകുന്ന രീതി തുടര്‍ന്നാല്‍ മതിയെന്ന്   മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശിച്ചു. വനിതകളേയും കാല്‍‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിക്കണമെന്ന മാര്‍പ്പാപ്പയുടെ നിര്‍ദേശം ലത്തീന്‍ സഭയെ ഉദ്ദേശിച്ചാണെന്ന് വിശ്വാസികള്‍ക്കയച്ച സര്‍ക്കുലറില്‍ കര്‍ദിനാള്‍ വിശദീകരിക്കുന്നു.   

ഔദ്യോഗിക തീരുമാനമില്ലാതിരുന്നിട്ടും കഴിഞ്ഞവര്‍ഷം എറണാകുളം അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള ഒരു പള്ളിയില്‍ വനിതകളുടെ കാലുകള്‍ കഴുകിയിരുന്നു. ഇതേക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തവണ സിറോ മലബാര്‍ സഭ നേരത്തേ തന്നെ നിലപാട് വിശദീകരിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പുരുഷന്മാരുടെയോ ആണ്‍കുട്ടികളുടെയോ കാല്‍കഴുകുന്ന പതിവു രീതി പിന്തുടര്‍ന്നാല്‍ മതിയെന്നായിരുന്നു മെത്രാന്മാരുടെ സിനഡിലെ തീരുമാനം. 

എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കത്തക്കവിധം വനിതകളേയും രോഗികളേയുമെല്ലാം കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിക്കണമെന്ന് മാര്‍പ്പാപ്പ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം ലത്തീന്‍ സഭയ്ക്ക് മാത്രമാണെന്നും ലത്തീന്‍ സഭയില്‍ തന്നെ മാറ്റം നിര്‍ബന്ധമില്ലെന്നും വത്തിക്കാന്‍ വ്യക്തത വരുത്തിയ സാഹചര്യത്തിലാണ് നിലവിലെ രീതി തുടരാന്‍ സിറോ മലബാര്‍ സഭ തീരുമാനിച്ചത്. ജയിലുകളിലും വീടുകളിലും നേര്‍ച്ചയായി നടത്തുന്ന കാലുകഴുകലും കിടപ്പുരോഗികളുടേയും ഭിന്നശേഷിയുള്ളവരുടേയും കാലുകഴുകുന്ന രീതിയും അതേപടി തുടരാവുന്നതാണെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :