അരിവില നിയന്ത്രിക്കാൻ സപ്ലൈകോ വഴി 25 രൂപയുടെ അരി ആവശ്യത്തിന് വിതരണം ചെയ്യുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനം എത്രത്തോളം പ്രാവർത്തികമായി. വില അൻപത് കടക്കുമ്പോൾ മനോരമ ന്യൂസ് അന്വേഷിക്കുന്നു.
നെയ്യാറ്റിൻകരയിലെ ഒരു സപ്ലൈകോ സൂപ്പർ മാർക്കറ്റ്.മന്ത്രിയുടെ പ്രഖ്യാപനം വലിയ അക്ഷരത്തിൽ പതിച്ചിട്ടുണ്ട്.25 രൂപയുടെ അരി കിട്ടുമോയെന്ന് അന്വേഷിച്ചപ്പോൾ ജീവനക്കാർ തന്നെ കാണിച്ചുതന്നു. ഒന്നരയാഴ്ചയ്ക്കിടെ വിറ്റുപോയത് വെറും 10 കിലോയാണ്.ഹോട്ടലുകാർക്ക് പലഹാരമുണ്ടാക്കാൻ പച്ചരിയ്്ക്കൊപ്പം ചേർക്കാൻ കൊള്ളാം. അരിവില നിയന്ത്രിക്കാൻ സർക്കാർ തുടങ്ങിയ അരിക്കടയിലും സ്ഥിതി വ്യത്യസ്തമല്ല.
ജയയും സുരേഖയും അടക്കമുള്ള നല്ലയിനം അരി അഞ്ചുകിലോയിൽ കൂടുതൽ സബ്സിഡിയിനത്തില്‍ കൊടുക്കാനില്ലാത്ത അവസ്ഥയാണ്.ഈ സാഹചര്യത്തിലാണ് 30 രൂപ കൊടുത്ത് കേന്ദ്രത്തിൽ നിന്ന് ആർക്കം വേണ്ടാത്ത അരി വാങ്ങിക്കൂട്ടിയിരിക്കുന്നത്. സബ്സിഡിയിനത്തിൽ വിറ്റിരുന്ന ശബരി ആട്ടയും വെളിച്ചെണ്ണയും സപ്ലൈകോയിൽ കിട്ടാനില്ല