ഇടുക്കിയിലെ സര്‍വശിക്ഷാ അഭിയാന്‍ ഫണ്ടിലെ ക്രമക്കേടിനെക്കുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചു. വി.എൻ.ഷാജി ജില്ലാ പ്രൊജക്ട് ഓഫിസറായിരിക്കെ നടന്ന കോടികണക്കിന് രൂപയുടെ ക്രമക്കേടാണ് അന്വേഷിക്കുന്നത്. സര്‍ക്കാര്‍ പണം സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയും പരിശീലന പരിപാടികളുടെ പേരില്‍ വ്യാജ ബില്ലുകള്‍ ചമച്ചുമായിരുന്നു തട്ടിപ്പുകൾ.
സര്‍വശിക്ഷാ അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ നടന്ന തട്ടിപ്പുകൾ മനോരമ ന്യൂസാണ് പുറത്തുവിട്ടത്. 2008 മുതല്‍ 2013വരെ എസ്എസ്എ ഇടുക്കി ജില്ലാ പ്രൊജക്റ്റ് ഓഫിസറായിരുന്ന വി.എൻ. ഷാജി നടത്തിയ തട്ടിപ്പുകൾ ഇങ്ങനെ.
ഇല്ലാത്ത പരിശീലന പരിപാടികളുടെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പോക്കറ്റിലാക്കിയത് അഞ്ച് ലക്ഷംരൂപ. ചട്ടങ്ങള്‍ ലംഘിച്ച് ശമ്പളവും, മറ്റു ആനുകൂല്യങ്ങളും സ്വമേധയാ എഴുതിയെടുത്ത വകയില്‍ ഒന്നരലക്ഷം രൂപ. എസ്എസ്്എ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ നിക്ഷേപിച്ച തുക സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റി സര്‍ക്കാര്‍ പണത്തിന്‍റെ പലിശയും മാസാമാസം കൈപറ്റി. ജില്ലയിലെ വിവിധ സ്കൂളുകളിൽ കെട്ടിട നിർമാണത്തിന്റെ മറവിലും വൻതുക തട്ടിയെടുത്തു. വെട്ടിപ്പിന്‍റെ വഴിയും വ്യാപ്തിയും ധനകാര്യവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായി.
ഇതിന്റെ തുടർച്ചയാണ് വിജിലൻസ് അന്വേഷണം. കോട്ടയം വിജിലൻസ് ഡിവൈഎസ്പി: എ.യു.സുനിൽകുമാർ നടത്തിയ പ്രാഥമിക പരിശോധനയിലും തട്ടിപ്പ് വ്യക്തമായി. തുടർന്നാണ് വിശദമായ അന്വേഷണം ആരംഭിച്ചത്. ജില്ലയിലെ 240 അധ്യാപകരുടെ പേരിൽ വ്യാജ ബില്ലുകൾ ചമച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. നൂറിലേറെ അധ്യാപകരിൽ നിന്ന് തെളിവെടുത്തു. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.