എം.ജി. സർവകലാശായ്ക്ക് കീഴിലെ എസ് എംഇ സ്ഥാപനങ്ങളുടെ അംഗീകാരം സംബന്ധിച്ച ആശങ്കയ്ക്ക് വിരാമം. നിലവിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തീകരിക്കാം. ഇവർക്ക് തുല്യതാസർട്ടിഫിക്കറ്റ് നൽകും. അതേസമയം പുതിയ അഡ്മിഷൻ സംബന്ധിച്ച കാര്യങ്ങൾ പഠിക്കുന്നതിനായി അഞ്ചംഗസമിയെ നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കായി 1993ലാണ് എം.ജി. സർവകലാശാലയ്ക്ക് കീഴിൽ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ തുടങ്ങിയത്. ഒാരോവർഷവും ആയിരത്തോളം വിദ്യാർഥികളാണ് ഇവിടെ പഠിച്ചിറങ്ങിയിരുന്നത്. സ്വാശ്രയമേഖലയെ അപേക്ഷിച്ച് അഞ്ചിലൊന്നുചെലവില്‍ പഠനം പൂര്‍ത്തിയാക്കാം എന്നാതായിരുന്നു എസ്എംഇയുടെ പ്രധാന ആകർഷണം. എന്നാൽ ആരോഗ്യ സർവകലാശാലയിലേയ്ക്ക് കീഴിലേയ്ക്ക് കോഴ്സുകൾ മാറ്റാനുളള നീക്കം വിദ്യാർഥികളുടെ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. സമരം ശക്തമായതോടെ സർവകലശാല സിൻഡിക്കറ്റ് ചേരുകയും തുടർന്ന് സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരികയുമായിരുന്നു. ഇതനുസരിച്ച് നിലിവിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തീകരിക്കാം. പഠിച്ചിറങ്ങുന്നവർക്ക് തുല്യതാസർട്ടിഫിക്കറ്റ് നൽകും. ആരോഗ്യമന്ത്രിയുടെയും വിദ്യാഭ്യസമന്ത്രിയുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്.
അതേസമയം, പുതിയ അഡ്മിഷൻ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി അഞ്ചംഗസമിതയെയും നിയോഗിച്ചിട്ടുണ്ട്. എം.ജി. , ആരോഗ്യസർവകലാശാല വിസിമാരും ചർച്ചയിൽ പങ്കെടുത്തു.