അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് കോട്ടയത്തെ സ്കൂൾ ഒാഫ് മെഡിക്കൽ എജ്യൂക്കേഷനിലെ വിദ്യാർഥികൾ. കൺമുന്നിൽ സഹപാഠി കത്തിയെരിഞ്ഞതിന്റെ ആഘാതം ഇതുവരെയും ഇവരിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ഇന്നലെ മരിച്ച ലക്ഷ്മിയുടെയും ആദർശിന്റെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
കളിചിരികൾ നിറഞ്ഞ എസ്എംഇയിലെ ക്ലാസ്മുറി നിലവിളിയേക്ക് മാറിയത് പെട്ടന്നാണ്. ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കൺമുന്നിൽ കണ്ട ദുരന്തം ഇപ്പോഴും മനസിൽ നിന്ന് പോയിട്ടില്ല. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ലക്ഷ്മിയുടെ മനസിനെ എന്നും അലട്ടിയിരുന്നത് ആദർശിന്റെ പെരുമാറ്റം തന്നെയായിരുന്നു. ഇക്കാര്യം പലപ്പോഴും വീട്ടിലുംഅറിയിച്ചിരുന്നു, പൊലീസിൽ പരാതിപ്പെട്ടതോടെ എല്ലാം അവസാനിച്ചെന്ന് കരുതിയപ്പോഴണ് ദുരന്തമെത്തിയത്. പ്രിയ സഹപാഠിയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ ഒട്ടേറെ വിദ്യാർഥികളാണ് മെഡിക്കൽ കോളജിലെത്തിയത്. പലരും വിങ്ങിപ്പോട്ടി. ലക്ഷ്മിയുടെ പോസ്റ്റുമോർട്ടമാണ് ആദ്യം പൂർത്തിയായത്. തുടർന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. അധ്യാപകരും വിദ്യാർഥികളുമടക്കം നൂറുകണക്കിനുപേർ ആംബുലൻസലിനെ അനുഗമിച്ചു. തങ്ങളുടെ പ്രിയ സുഹൃത്ത് ഇനി ഒരിക്കലും മടങ്ങി വരില്ല എന്ന തിരിച്ചറിവോടെ.