സ്വാശ്രയ കോളജുകൾ കച്ചവട സ്ഥാപനങ്ങളായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലാഭമുള്ള ബിസിനസ് എന്ന നിലയിലാണ് പലരും കോളജുകൾ തുടങ്ങുന്നത്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശ്കതിപ്പെടുത്താനുള്ള സംരക്ഷണ യജ്ഞത്തിന് പിണറായി വിജയൻ തിരുവനന്തപുരത്ത് തുടക്കം കുറിച്ചു.
സ്വാശ്രകോളജുകൾ അനുവദിക്കാനുള്ള എ.കെ.ആന്റണിയുടെ തീരുമാനം ശരിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ, ആന്റണി തന്നെ ഈ സ്ഥാപനങ്ങളെ അതിശക്തമായി വിമർശിക്കുന്ന സാഹചര്യമാണുള്ളതെന്ന് പറഞ്ഞു. കച്ചവടമെന്ന നിലയിലാണ് പലരും സ്വാശ്രയ കോളജുകൾ തുടങ്ങുന്നത്.മെറിറ്റിന് പ്രാധാന്യം നല്‍കുന്നതില്‍ കോടതിയ്ക്കുപോലും വിപരീത സമീപനമാണുള്ളത്.
പൊതുവിദ്യാലയങ്ങളുടെ അക്കാദമിക് നിലവാരവും പശ്ചാത്തല സൗകര്യങ്ങളും മെച്ചപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്്കൂളുകളിലെ 8 മുതൽ 12 വരെയുള്ള ക്്ളാസുകൾ ഹൈടെക്കാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തിരുവനന്തപുരത്തെ മലയംകീഴ് സർക്കാർസ്്കൂളിൽ മുഖ്യമന്ത്രി ആരംഭം കുറിച്ചു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും ചടങ്ങിൽപങ്കെടുത്തു. യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പദ്ധതിക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ അറിയിച്ചു.