മാധവിക്കുട്ടിയെയും തന്നെയും ചേര്‍ത്ത് ഇല്ലാക്കഥകള്‍ ചേര്‍ത്ത് പുസ്തകം പുറത്തിറക്കിയ പ്രസാധകർക്കെതിരെ മാനനഷ്ടകേസുമായി സമദാനി. മാധവിക്കുട്ടിയെ പ്രണയം നടിച്ച് സമദാനി വഞ്ചിച്ചുവെന്ന ആരോപണത്തിനെതിെരയാണ് സമദാനി തന്നെ കേസ് നൽകിയത്. പ്രണയത്തിന്റെ രാജകുമാരിയെന്ന പുസ്തകത്തിലാണ് വിവാദ പരാമർശങ്ങളുള്ളത്.
മാധവിക്കുട്ടി കമലസുരയ്യയായി മാറിയതും ഇസ്ലാം സ്വീകരിച്ചതും തന്റെ ഇടപെടൽ മൂലഅല്ല.ഇക്കാര്യം മാധവിക്കുട്ടി തന്നെ പല പത്രമാധ്യമങ്ങൾക്കും നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കിയതാണ് എന്നാൽ വസ്തുതകൾക്ക് നിരക്കാത്ത വിധം അശ്ലീലങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഗ്രീൻബുക്സ് പുറത്തിറക്കിയ പ്രണയത്തിന്റെ രാജുമാരിയെന്ന പുസ്തകം.കേരളത്തിനകത്തും പുറത്തും ആത്മീയ രംഗത്തും രാഷ്ട്രീയത്തിലും വ്യക്തിശുദ്ധിപാലിക്കുന്ന നേതാവെന്ന നിലയിൽ പുസ്തകത്തിലെ പരാമാർശങ്ങള്‍ തനിക്ക് ഏറെ മാനക്കേടുണ്ടാക്കിയതായും സമദാനി വക്കീൽ നോട്ടീസിൽ പറയുന്നു.മാധവിക്കുട്ടിയെയും കുടുംബത്തെയും പോലും അപമാനിക്കുന്നതാണ് പുസ്തകത്തിലെ പരാമർശങ്ങൾ.പുസ്തകം പിൻവലിച്ചില്ലെങ്കിൽ പബ്ലിക്കേഷനെതിരെ സിവിലായും ക്രമിനലായും നടപടിയെടുക്കുമെന്നും സമദാനി മുന്നറിയിപ്പ് നൽകുന്നു.ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിന്റെ സമൂഹ്യസാംസ്കാരിക രാഷ്്ട്രീയ രംഗങ്ങളില്‍ സമദാനിയുടെ ഇടപെടൽ അക്കമിട്ട് നിരത്തിയാണ് മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.മാധവിക്കുട്ടിയെ പ്രണയിച്ച് വഞ്ചിച്ചുവെന്ന കിംവദന്തിയിൽ ഇതാദ്യമായാണ് സമദാനി പരസ്യമായി പ്രതികരിക്കുന്നത്.വക്കീൽ നോട്ടീസിന്റെ പകർപ്പ് സമദാനി തന്നെ ഫെയ്സ്ബുക്കിൽ പ്രദർശിപ്പിച്ചിട്ടുണ്ട്