ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളെന്ന കാര്യത്തില്‍ സംശയമില്ലെന്നു വിഎസ് അച്യുതാനന്ദൻ. രാജേന്ദ്രനെതിരെ നടപടി വേണമെന്ന ചിന്ത സ്വാഭാവികമാണ്. സബ് കലക്ടര്‍ സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നു. നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ പിന്തുണയ്ക്കണം.
ഭൂമാഫിയ ഗുണ്ടകളുടെ നിലവാരമുള്ളവരെ ജനം തിരിച്ചറിയുന്നുണ്ട്.
എല്‍ഡിഎഫ് കാലത്തും കയ്യേറ്റമുണ്ടായിട്ടുണ്ട്. മൂന്നാറില്‍ കയ്യേറ്റം തുടരുന്നുവെന്നത് ഹൃദയഭേദകമാണ്. പ്രകടനപത്രികയിലെ വാഗ്ദാനം എല്‍ഡിഎഫ് പാലിക്കണം. വേണ്ടിവന്നാല്‍ മൂന്നാറിലേക്ക് പോവും. എത്ര ഉന്നതരായാലും ഒഴിപ്പിക്കണം.
വിഎസിന്റെ മൂന്നാര്‍ ദൗത്യം പരാജയമെന്ന ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെയും വിഎസ് പ്രതികരിച്ചു. 92 കെട്ടിടങ്ങള്‍ എൽഡിഎഫിന്റെ കാലത്ത് പൊളിച്ചു. ടാറ്റാ ടീ കയ്യേറിയ ഭൂമി തിരിച്ചുപിടിച്ചു. യൂഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും കയ്യേറ്റം നടന്നു . അന്ന് ആഭ്യന്തരമന്ത്രിയായ ചെന്നിത്തല ഉറങ്ങുകയായിരുന്നോ എന്നും വിഎസ് ചോദിച്ചു.
വിഎസ് പറഞ്ഞത് എന്തുബോധ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് അറിയില്ലെന്നു എസ് രാജേന്ദ്രൻ പ്രതികരിച്ചു. അദ്ദേഹം പറയുന്നത് സഹിക്കാന്‍ തയ്യാറാണ്.
പാര്‍ട്ടി വിശദീകരണം ചോദിച്ചാല്‍ പറയുമെന്നും രാേജന്ദ്രന്‍ മനോരമ ന്യൂസിനോടു പറഞ്ഞു.