അരി വില 21 ശതമാനം കൂടിയെന്ന് നിയമസഭയില്‍ വ്യക്തമാക്കി ഭക്ഷ്യമന്ത്രി. പ്രതിസന്ധി പരിഹരിക്കാന്‍ ആയിരം മെട്രിക് ടണ്‍ ആന്ധ്രഅരി നാളെ എത്തിക്കുമെന്നും മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ഭക്ഷ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എം ഉമ്മർ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴായിരുന്നു ഭക്ഷ്യമന്ത്രിയുടെ തുറന്നുപറച്ചിൽ. കേന്ദ്ര വിഹിതം കുറഞ്ഞതാണ് അരിവില വർധനവിന് കാരണം. വരൾച്ചയും കയറ്റുമതിയും ആവശ്യത്തിന് അരി ലഭിക്കാൻ തടസമായി. 39.50 രൂപക്ക് 1000 മെട്രിക് ടൺ അരി ആന്ധ്രയിൽ നിന്ന് നാളെ സംസ്ഥാനത്തെത്തും. ഇതോടെ പ്രതിസന്ധിക്ക് ഹിതം മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ അനുവദിച്ച അരി പോലും വിതരണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേന്ദ്രത്തിൽ നിന്ന് അരിവിഹിതം കുറഞ്ഞതിനെചൊല്ലി ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ ഏറെ നേരം വാദപ്രതിവാദങ്ങളുണ്ടായി. അധികമായി കിട്ടേണ്ട അരി നേടിയെടുക്കാൻ എല്ലാവരും ഒന്നിച്ച് കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.