ലോ അക്കാദമിയുടെ ഭൂമി തിരികെപ്പിടിക്കുന്നതിന്റ ഭാഗമായി റവന്യുവകുപ്പ് അയച്ച ഫയൽ റജിസ്ട്രേഷൻ മന്ത്രി ജി.സുധാകരൻ തിരിച്ചയച്ചു. മുഖ്യമന്ത്രിയുടെ ഒാഫീസ് കാണാതെ അയച്ച ഫയലിൽ നടപടിയെടുക്കാനാകില്ലെന്നായിരുന്നു മറുപടി. അക്കാദമിയുടെ ഭൂമി ഏറ്റെടുക്കാനുള്ള സി.പി.െഎ നീക്കം സർക്കാർ തലത്തിൽ തന്നെ അട്ടിമറിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് നടപടി.
1984 ൽ ഭൂമി പതിച്ച് കിട്ടിയശേഷം ഭരണനേതൃത്വത്തിൽ നിന്ന് ലോ അക്കാദമില സർക്കാർ പ്രതിനിധികളെ ഒഴിവാക്കിയെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ ജില്ല റജിസ്ട്രാറെ കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു റവന്യുപ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച് കുര്യൻ നൽകിയ റിപ്പോർട്ടിലെ ശുപാർശ.ഇതിന് നിർദേശം നൽകണമെന്നാണ് രണ്ടാഴ്ച മുമ്പ് റവന്യുമന്ത്രി റജിസ്ട്രേഷൻ മന്ത്രി ജി.സുധാകരനോട് ആവശ്യപ്പെട്ടത്.എന്നാൽ മുഖ്യമന്ത്രി കാണാതെ അയച്ച ഫയലായതിനാൽ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു സുധാകരന്റ നിലപാട്.വിവാദ വി·ഷയമായതിനാൽ മുഖ്യമന്ത്രിയുടെ ഒാഫീസ് അറിഞ്ഞ് മാത്രമേ ഫയൽ അയയ്ക്കാവുവെന്നും രേഖപ്പെടുത്തി തിരിച്ചയച്ചു.
ഫയൽ വീണ്ടും മുഖ്യമന്ത്രിയുടെ ഒാഫീസിലേക്ക് അയച്ചിട്ടുണ്ട്.ഭൂമി തിരിച്ചെടുക്കുന്നതിന്റ നിയമവശങ്ങൾ പരിശോധിക്കാൻ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും അക്കാര്യത്തിലും തുടർനടപടിയുണ്ടായിട്ടില്ല.സി.പി.എം ഭരിക്കുന്ന വകുപ്പുകള്‍ അക്കാദമിയ്ക്ക് അനുകൂല നിലപാടെടുക്കുമ്പോൾ റവന്യുവകുപ്പിന്റ നീക്കങ്ങൾ ദുർബലമാകുകയാണ്.