തൃശൂർ പാമ്പാടി നെഹ്റൂ കോളജിൽ ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്നുള്ള സമരങ്ങൾക്ക് നേതൃത്യം നൽകിയ വിദ്യാർഥികൾക്ക് നേരെ പ്രതികാര നടപടി. ഫാർമസി കോളജിലെ നാല് വിദ്യാർഥികളെയാണ് ക്ലാസിൽ കയറ്റാതെ മാറ്റി നിർത്തിയിരിക്കുന്നത്. ഇതിനെതിരെ വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചു.
പാമ്പാടി നെഹ്റു കോളേജ് ഫാർമസി വിഭാഗത്തിലെ നാലാം വർഷ വിദ്യാർത്ഥികളായ അതുൽ ജോസ്,, നിഖിൽ ആന്റണി, മുഹമ്മദ് ആഷിക്, സുജേഷ് എന്നിവർക്കെതിരയാണ് നടപടി.് കഴിഞ്ഞ ദിവസം നടന്ന പി.ടി.എ മീറ്റിങ്ങിൽ നിന്ന് ഇവരുടെ രക്ഷിതാക്കളെ തിരഞ്ഞ് പിടിച്ച് ഒഴിവാക്കിയിരുന്നു. ഇന്നലെ ക്ലാസ് ആരംഭിച്ചപ്പോൾ ഇവരെ കോളജിൽ കയറാൻ അനുവദിച്ചുമില്ല. കാരണം അന്വേഷിച്ചപ്പോളാണ് അച്ചടക്ക നടപടി യുടെ ഭാഗമാണെന് മാനേജ്മെൻറ് അറിയിച്ചെന്ന് വിദ്യാർഥികൾ പറയുന്നു. സോട്ട് അതുൽ ജോസ്, നടപടിക്ക് വിധേയനായ വിദ്യാർഥി. ജിഷ്ണുവിന്റെ മരണത്തിലെ ദുരൂഹതകൾ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞതും പ്രതിഷേധത്തിന് നേതൃത്വം നൽകിയതും ഈ വിദ്യാർഥികളായിരുന്നു. അതിലും യ പ്രതികാരമാണെന്ന് ആരോപിച്ച് ഫാർമസി കോളജ് വിദ്യാർഥികൾ സമരം ആരംഭിച്ചു.
മാനേജ്മെന്റ് നടപടിക്കെതിരെ എസ്.എഫ്.ഐയും രംഗത്തെത്തി. അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ആലോചന.അതെ സമയം നടപടിയില്ലെന്ന് മാനേജ്മെൻറ് വിശദീകരിച്ചു. പി.ടി.സി. ജിഷ്ണുവിന്റെ മരണത്തോടെയണ് വിദ്യാർഥി പ്രശ്നങ്ങൾ ചർച്ചയായത്. ലോ അക്കാഡമി സമരത്തൊടെ പാസാടിയിൽ നിന്ന് സമരങ്ങൾ വഴി മാറിയെങ്കിൽ ഇപ്പോൾ വീണ്ടും സമര സജ്ജമാക്കാനാണ് വിവിധ വിദ്യാർഥി സംഘടനകളുടെ തീരുമാനം.