പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന ഉത്തരവിൽ സര്‍ക്കാരും ബവ്റിജസ് കോര്‍പറേഷനും സുപ്രീംകോടതിയെ സമീപിക്കും.ഉത്തരവില്‍ വ്യക്തത വേണമെന്ന് സര്‍ക്കാരും മദ്യശാലകള്‍ പൂട്ടുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ബവ്കോയും ആവശ്യപ്പെടും.ജനവാസ കേന്ദ്രങ്ങളിലേക്ക് മദ്യശാലകൾ മാറ്റുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണിത്.
പാതയോരത്തുള്ള നൂറ്റിയെൺപത് മദ്യശാലകളാണ് മാർച്ച് 31ന് മുമ്പ് മാറ്റി സ്ഥാപിക്കേണ്ടത്.എന്നാൽ 25 എണ്ണമേ മാറ്റാനായിട്ടുള്ളു.ബാക്കി155 ഉം ജനകീയ പ്രതിഷേധങ്ങൾ കാരണം പാതയോരത്ത് തന്നെ തുടരുകയാണ്.എം.എൽ.എ മാരുടെ സഹായത്തോടെയെങ്കിലും മാറ്റിസഥാപിക്കണമെന്ന് എം.ഡി നിർദേശിച്ചെങ്കിലും അതും നടന്നില്ല.ഈ സാഹചര്യത്തിലാണ് നവംബർ വരെ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ബവ്കോ സുപ്രീംകോടതിയെ സമീപിക്കുന്നത്.
പാതയോരത്തുള്ള ബാറുകളും കള്ളുഷാപ്പുകളും പൂട്ടണമെന്നാണ് സുപ്രീംകോടതി വിധി പഠിച്ചശേഷം നിയമസെക്രട്ടറി സർക്കാരിന് കൊടുത്തിരിക്കുന്ന ഉപദേശം.എന്നാലിത് ബാറുടമകൾ തള്ളുന്നു.മാത്രമല്ല,ഫൈ സ്റ്റാറായി ഉയർത്തിയ ഒരു ഹോട്ടൽ സർക്കാർ എതിർപ്പ് മറികടന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ലൈസൻസ് നേടുകയും ചെയ്തു.ഇതിനെതിരെ അപ്പീൽ പോകണമെങ്കിലും സർക്കാരിന് സുപ്രീകോടതി വിധിയിൽ വ്യക്തത വരുത്തണം.