കോഴിക്കോട് മിഠായിത്തെരുവില്‍ ഉണ്ടായ തീപിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടല്ലെന്ന് കണ്ടെത്തി. വ്യാപാരികളുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായതായും വിലയിരുത്തൽ. ഫോറൻസിക് വിഭാഗവും വൈദ്യുതിവകുപ്പും അപകടസ്ഥലത്ത് വിശദമായ പരിശോധന തുടരുകയാണ്.
കഴിഞ്ഞദിവസം തീപിടിത്തമുണ്ടായ മിഠായിത്തെരുവിലെ മോഡേൺ ഹാന്റ്ലൂംസിലാണ് ഫോറൻസിക് വിദഗ്ദരെത്തിയത്. അപകടത്തിന്റെ അട്ടിമറി സാധ്യതകളാണ് ഫോറൻസിക് സംഘം പരിശോധിക്കുന്നത്. വിശദപരിശോധനയ്ക്കായി കെ.എസ്.ഇ.ബിയുടെ ഇൻസ്പെക്ഷൻ വിഭാഗവും സംഭവ സഥലത്തെത്തി. തീപിടിത്തത്തിൽ തുണിത്തരങ്ങൾക്കുമാത്രം ഏകദേശം രണ്ടുകോടി രൂപ നഷ്ടം സംഭവിച്ചതായി ടെക്സ്റ്റൈൽ ഉടമ ഹിമാചലപതി പറഞ്ഞു. ഇതിനുപുറമെ കെട്ടിട്ടത്തിന് 80 ലക്ഷംരൂപയുടെയും നഷ്ടമുണ്ടായിട്ടുണ്ട്.
അപകടത്തിനുശേഷം മിഠായിത്തെരുവിൽ കടകളും തെരുവോരക്കച്ചവടങ്ങളും പ്രവർത്തിക്കുന്നുണ്ടെങ്കിലും വാഹനഗതാഗതം പൂർണമായും നിയന്ത്രിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് അഗ്നിശമന വിഭാഗം ഇന്ന് ജില്ലാ കലക്ടർക്കും മേയർക്കും വിശദമായ റിപ്പോർട്ട് സമർപ്പിക്കും.