സംസ്ഥാനത്ത് നിർത്തിവച്ചിരുന്ന റീസർവേ നടപടികൾ പുനരാരംഭിച്ചു. ആദ്യഘട്ട ജോലികൾ പൂർത്തിയാക്കിയ കാസർകോട്ടെ പത്ത് വില്ലേജുകളിലെ റീസർവേകള്‍ക്കാണ് തുടക്കമായത്.
കാസർകോട്ടെ പത്ത് വില്ലേജുകളിലെ 8571.62 ഹെക്ടർ സ്ഥലത്തെ റീസർവേ നടപടികളാണ് തുടങ്ങിയത്. ജി. പി എസ് , ടോട്ടൽ സ്റ്റേഷൻ സങ്കേതകങ്ങൾ ഉപയോഗിച്ചുള്ള സർവേ ആറു മാസത്തിനകം പൂർത്തിയാക്കാനാണ് തീരുമാനം.
സർക്കാർ ഭൂമി അളന്ന് തിട്ടപെടുത്തിയതിന് ശേഷമായിരിക്കും കൈവശ ഭൂമികൾ അളക്കുക. റീസർവേ നടപടികൾക്കായി മൂന്നു പേർ വീതമുള്ള മുപ്പത് സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. അടുത്ത മാസം ആദ്യം ഇടുക്കി ജില്ലയിലും റീസർവേ നടപടികൾ പുനരാംഭിക്കും.