രസീലയുടെ കൊലപാതകത്തിന്റെ നടുക്കത്തിലാണ് കോഴിക്കോട് പയിമ്പ്ര ഗ്രാമം. ക്യാംപസ് ഇൻറർവ്യൂ മുഖേന ഇൻഫോസിസിൽ നിയമനം ലഭിച്ച മിടുക്കി കൊല്ലപ്പെട്ടത് നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
രണ്ടു മാസം മുമ്പാണ് രസീല അവസാനമായി നാട്ടിൽ എത്തിയത്. വിവാഹ ആലോചനകൾ തുടങ്ങിയിരുന്നു. അമ്മ രണ്ടു വർഷം മുമ്പ് കാൻസർ ബാധിച്ച് മരിച്ചു. അച്ഛൻ വിമുക്ത ഭടനാണ്. കോഴിക്കോട് കുന്നമംഗലം പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ആണ് ഇപ്പോൾ. ഏക സഹോദരന് വിദേശത്താണ് ജോലി. രസീലയുടെ സ്കൂൾ വിദ്യാഭ്യാസം ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു. എൻജിനീയറിങ് പഠനം തമിഴ്നാട്ടിലും. പOനം പൂർത്തിയാക്കും മുമ്പേ ഇൻഫോസിസിൽ ജോലി ലഭിച്ചു. കൊലപാതകത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പയിമ്പ്രയിലെ വീട്ടിൽ എത്തിക്കും.